ആപ്പ്ജില്ല

ഒൻപത് ‌വയസുകാരന് മർദ്ദനം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

അടിമാലിയിൽ ‌ഒൻപത് വയസുകാരൻ മാതാപിതാക്കളുടെ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

TNN 24 Aug 2016, 10:00 pm
കൊച്ചി: അടിമാലിയിൽ ‌ഒൻപത് വയസുകാരൻ മാതാപിതാക്കളുടെ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ശിശുസംരക്ഷണ ഓഫീസര്‍മാര്‍, കളമശേരി മെഡിക്കല്‍ സൂപ്രണ്ടന്റ് എന്നിവരില്‍നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കമ്മീഷന്‍ അംഗം സി.യു. മീന, കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു.
Samayam Malayalam child beaten in adimali childrens rights commission asked report
ഒൻപത് ‌വയസുകാരന് മർദ്ദനം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി


കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. 48 മണിക്കൂറിന് ശേഷമേ ആരോഗ്യ സ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂ എന്ന് ഡോക്‌ടർമാർ അറിയിച്ചു.

കുട്ടിയുടെ കൈയ്യിലും കാലിലും ഇരുമ്പുവടികൊണ്ട് ദീർഘകാലമായുള്ള അടിയേറ്റ് രക്തം കട്ടപിടിച്ചിട്ടുണ്ട്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവായതും ആരോഗ്യസ്ഥിതി മോശമാക്കുന്നു. കുട്ടിയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതിന്റെ പരിക്കുമുണ്ട്.

ഇന്നലെയാണ് കുട്ടി ‌മർദ്ദനത്തിനിരയായ വിവരം ബന്ധുക്കൾ അറിഞ്ഞത്. ‌തുടർന്ന് ചൈൽ‌ഡ് ‌ലൈൻ പ്രവർത്തകരെ ഇവർ വിവരമറിയിക്കുകയും ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി വീട്ടിനുള്ളിൽ പൂട്ടിയിട്ടിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

മാതാപിതാക്കൾ മർദ്ദിക്കാറുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവ് നസീറിനും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്