തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതില്‍ തുറന്ന് റോഡിലേക്ക് വീണ ഒന്നര വയസുകാരനെ രക്ഷിച്ച് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍. നഗരത്തിലെ തിരക്കേറിയ സ്വരാജ് റൗണ്ടില്‍ വച്ചാണ് അപകടം. കുട്ടി റോഡിലേക്ക് വീണത് വാഹനം ഓടിച്ചിരുന്ന പിതാവ് അറിഞ്ഞില്ല.
കുട്ടി റോഡില്‍ വീണുകിടക്കുന്നത് കണ്ട് ഓടിയെത്തിയ പോലീസ് ജീപ്പിലെ ഡ്രൈവര്‍ ആണ് രക്ഷകനായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'പോലീസ് ജീപ്പിലെ ഡ്രൈവർ റോഡിനു കുറുകെ വണ്ടിനിർത്തി ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റു വാഹനങ്ങൾ തടഞ്ഞു. കുട്ടി റോഡിൽ കിടക്കുന്നതു കണ്ട് ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. പോറൽപോലുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു.' മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തൃശൂര്‍ സ്വദേശിയായ അനീഷ്, ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. മാതാപിതാക്കൾ മുൻ സീറ്റിലും കുട്ടികള്‍ പിന്‍സീറ്റിലുമായിരുന്നു. വാതില്‍ തുറന്ന് കുട്ടി നിലത്ത് വീണത് കണ്ട് ആളുകള്‍ ബഹളം വച്ചു. സ്വരാജ് റൗണ്ട് ഹൈവേ റോഡില്‍ ഡ്യൂട്ടിയിലായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ജോജോ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പുത്തൂർ ചെമ്മംകണ്ടം കള്ളിയത്ത് അനീഷിന്റെ ഇളയമകൻ ഗോകുൽ നാഥാണ് കാറിൽ നിന്നും റോഡിൽ വീണത്.
കുട്ടി കാറിൽ നിന്നും വീഴുന്നത് കണ്ട പോലീസ് ജീപ്പ് ഡ്രൈവർ ജിനൂപ് ആന്റോ ഉടൻ വാഹനം റോഡിന് കുറുകെ നിർത്തി ഉച്ചത്തിൽ ഹോൺ മുഴക്കി ട്രാഫിക് നിയന്ത്രിച്ചു. ഈ സമയം സിപിഒ ജോജോ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പരിക്കുകൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കുട്ടി റോഡില്‍ വീണുകിടക്കുന്നത് കണ്ട് ഓടിയെത്തിയ പോലീസ് ജീപ്പിലെ ഡ്രൈവര്‍ ആണ് രക്ഷകനായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'പോലീസ് ജീപ്പിലെ ഡ്രൈവർ റോഡിനു കുറുകെ വണ്ടിനിർത്തി ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റു വാഹനങ്ങൾ തടഞ്ഞു. കുട്ടി റോഡിൽ കിടക്കുന്നതു കണ്ട് ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. പോറൽപോലുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു.' മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തൃശൂര്‍ സ്വദേശിയായ അനീഷ്, ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. മാതാപിതാക്കൾ മുൻ സീറ്റിലും കുട്ടികള്‍ പിന്‍സീറ്റിലുമായിരുന്നു. വാതില്‍ തുറന്ന് കുട്ടി നിലത്ത് വീണത് കണ്ട് ആളുകള്‍ ബഹളം വച്ചു. സ്വരാജ് റൗണ്ട് ഹൈവേ റോഡില്‍ ഡ്യൂട്ടിയിലായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ജോജോ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പുത്തൂർ ചെമ്മംകണ്ടം കള്ളിയത്ത് അനീഷിന്റെ ഇളയമകൻ ഗോകുൽ നാഥാണ് കാറിൽ നിന്നും റോഡിൽ വീണത്.
കുട്ടി കാറിൽ നിന്നും വീഴുന്നത് കണ്ട പോലീസ് ജീപ്പ് ഡ്രൈവർ ജിനൂപ് ആന്റോ ഉടൻ വാഹനം റോഡിന് കുറുകെ നിർത്തി ഉച്ചത്തിൽ ഹോൺ മുഴക്കി ട്രാഫിക് നിയന്ത്രിച്ചു. ഈ സമയം സിപിഒ ജോജോ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പരിക്കുകൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.