കൊച്ചി: സ്വവർഗാനുരാഗത്തെ പ്രോത്സാഹിക്കുന്ന കാർട്ടൂൺ നെറ്റ്വർക്ക് ബഹിഷ്ക്കരിക്കാൻ ക്രൈസ്തവ വെബ്സൈറ്റിന്റെ ആഹ്വാനം. "തിന്മയെ നന്മയുടെ രൂപത്തിൽ അവതരിപ്പിച്ച് പിഞ്ചുമനസുകളിൽ സ്വാധീനം ചെലുത്താൻ കാർട്ടൂൺ പോലുള്ള നെറ്റ്വർക്ക് ചാനലുകൾ നടത്തുന്ന ഇടപെടലുകളിൽനിന്നും കുട്ടികളെ മാറ്റിനിർത്തണം." എന്നാണ് വെബ്സൈറ്റിൽ വന്ന ലേഖനത്തിൽ പറയുന്നത്. എൽജിബിടി സമൂഹം സ്വത്വം ആഘോഷിക്കുന്ന ജൂൺ മാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാർട്ടൂൺ നെറ്റ്വർക്ക് ട്വിറ്ററിൽ ആശംസാ കാർഡ് പോസ്റ്റ് ചെയ്തതോടെയാണ് വെബ്സൈറ്റിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്വവർഗ്ഗാനുരാഗ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ കുട്ടികൾ കാണുന്ന 'സ്റ്റീവൻ യൂണിവേഴ്സ്' എന്ന പരിപാടിയെ ഉപയോഗിക്കുന്നതായും വെബ്സൈറ്റ് ആരോപിക്കുന്നു. കാർട്ടൂൺ നെറ്റ്വർക്കിന്റെ വെബ്സൈറ്റ് ഉപയോഗിച്ച് എൽജിബിടി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും വെബ്സൈറ്റ് ആരോപിക്കുന്നുണ്ട്.
അതേസമയം, സ്വവർഗാനുരാഗത്തോട് കത്തോലിക്കാ സഭയും ക്രിസ്ത്യാനികളും മുൻകാലങ്ങളിൽ ചെയ്ത പാപത്തിന് മാപ്പ് ചോദിക്കുന്നതായി പോപ്പ് ഫ്രാൻസിസ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 2018 മെയ് മാസത്തിൽ അർമേനിയ സന്ദർശിച്ച് റോമിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ വെച്ചായിരുന്നു ഫ്രാൻസിസിന്റെ പ്രതികരണം.
സ്വവർഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവരെ ബഹുമാനിക്കണം. സ്വവഗാനുരാഗം പാപമല്ലെന്നല്ല സഭ പഠിപ്പിക്കുന്നത്. എന്നാൽ സ്വവർഗാനുരാഗിയായ ആൾ ദൈവവിശ്വാസവും നന്മയുമുള്ള ആളാണെങ്കിൽ അവരെ വിലയിരുത്താൻ നമ്മൾ ആരാണെന്നായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ ചോദ്യം.
സ്വവർഗ്ഗാനുരാഗ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ കുട്ടികൾ കാണുന്ന 'സ്റ്റീവൻ യൂണിവേഴ്സ്' എന്ന പരിപാടിയെ ഉപയോഗിക്കുന്നതായും വെബ്സൈറ്റ് ആരോപിക്കുന്നു. കാർട്ടൂൺ നെറ്റ്വർക്കിന്റെ വെബ്സൈറ്റ് ഉപയോഗിച്ച് എൽജിബിടി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും വെബ്സൈറ്റ് ആരോപിക്കുന്നുണ്ട്.
അതേസമയം, സ്വവർഗാനുരാഗത്തോട് കത്തോലിക്കാ സഭയും ക്രിസ്ത്യാനികളും മുൻകാലങ്ങളിൽ ചെയ്ത പാപത്തിന് മാപ്പ് ചോദിക്കുന്നതായി പോപ്പ് ഫ്രാൻസിസ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 2018 മെയ് മാസത്തിൽ അർമേനിയ സന്ദർശിച്ച് റോമിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ വെച്ചായിരുന്നു ഫ്രാൻസിസിന്റെ പ്രതികരണം.
സ്വവർഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവരെ ബഹുമാനിക്കണം. സ്വവഗാനുരാഗം പാപമല്ലെന്നല്ല സഭ പഠിപ്പിക്കുന്നത്. എന്നാൽ സ്വവർഗാനുരാഗിയായ ആൾ ദൈവവിശ്വാസവും നന്മയുമുള്ള ആളാണെങ്കിൽ അവരെ വിലയിരുത്താൻ നമ്മൾ ആരാണെന്നായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ ചോദ്യം.