കൊച്ചി: യേശുവിന്റെ സ്വർഗാരോഹണത്തെ അനുസ്‌മരിപ്പിക്കുന്ന ഈസ്റ്ററിന് മുന്നോടിയായുള്ള കുരുത്തോല ഞായർ അഥവ ഓശാന ഞായർ ഇന്ന്. ലോകാമ്പെടുമുള്ള ക്രൈസ്തവർ പ്രത്യേക പ്രാർത്ഥനകളോടെ കുരുത്തോല പെരുന്നാൾ കൊണ്ടാടുകയാണ് ഇന്ന്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന്നു. യേശുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്‌മരിപ്പിക്കുന്നതാണ് കുരുത്തോല പെരുന്നാൾ.
കുരുത്തോല പെരുന്നാളോടെ ഇന്ന് വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രത്യേക ചടങ്ങുകൾക്ക് നേതൃത്വം നൽകി. യാക്കോബായ സഭാ അദ്ധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പള്ളിക്കര സെന്‍റ് മേരീസ് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സുസെപാക്യം നേതൃത്വം നല്‍കി. പെസഹാ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ എന്നിവയാണ് വിശുദ്ധവാരത്തിലെ പ്രധാന ദിനങ്ങൾ. ഈസ്റ്ററോടെ വിശുദ്ധ വാരാചരണം പൂർത്തിയാകും.
കുരുത്തോല പെരുന്നാളോടെ ഇന്ന് വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രത്യേക ചടങ്ങുകൾക്ക് നേതൃത്വം നൽകി. യാക്കോബായ സഭാ അദ്ധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പള്ളിക്കര സെന്‍റ് മേരീസ് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സുസെപാക്യം നേതൃത്വം നല്‍കി. പെസഹാ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ എന്നിവയാണ് വിശുദ്ധവാരത്തിലെ പ്രധാന ദിനങ്ങൾ. ഈസ്റ്ററോടെ വിശുദ്ധ വാരാചരണം പൂർത്തിയാകും.