കൊച്ചി: കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സുപ്രീംകോടതി വിധി അനുസരിച്ച് തങ്ങൾക്കാണ് പള്ളിയുടെ അവകാശമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ അവകാശവാദം. പള്ളിയിൽ ആരാധന നടത്താനെത്തിയപ്പോൾ തങ്ങളെ യാക്കോബായ വിഭാഗം തടഞ്ഞെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ പരാതി. ആരാധന നടത്താൻ തങ്ങൾക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെടുന്നു.
കോടതി വിധി ഓർത്തഡോക്സ് വിഭാഗം ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിപിടിക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയതിനെത്തുടർന്ന് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോടതി വിധി ഓർത്തഡോക്സ് വിഭാഗം ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിപിടിക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയതിനെത്തുടർന്ന് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.