ആപ്പ്ജില്ല

ഖഷോഗിയെ നിശബ്ദനാക്കാൻ സൗദി കിരീടാവകാശി ഉത്തരവിട്ടതായി ശബ്ദരേഖ

ശബ്ദരേഖ സിഐഎയുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട്

Samayam Malayalam 22 Nov 2018, 11:42 pm
ജമാൽ ഖഷോഗിയെ ഉടൻ നിശബ്ദനക്കാണമെന്ന് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെടുന്നതിൻ്റെ ശബ്ദരേഖ സിഐഎയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ചാണ് മാധ്യമപ്രവര്‍ത്തകനും സൗദി ഭരണകൂടത്തിന്‍റെ വിമര്‍ശകനുമായ ജമാൽ ഖഷോഗിയുടെ മരണത്തിൽ സൗദിയിലെ ഉന്നതവൃത്തങ്ങള്‍ക്ക് പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു.
Samayam Malayalam khashoggi-mbs-678x381


ഇതിനിടെയാണ് ഖഷോഗിയെ ഉടൻ നിശബ്ദനാക്കണമെന്ന് സൗദി കിരീടാവകാശി ഉത്തരവിടുന്നതിന്‍റെ രേഖ സിഐഎയുടെ കൈവശമുണ്ടെന്ന് ടര്‍ക്കിഷ് വെബ്സൈറ്റായ ഹുറീയത് വാര്‍ത്ത പുറത്തുവിടുന്നത്. സിഐഎ ഡയറക്ടറായ ജീന ഹാസ്പെൽ തന്‍റെ കയ്യിൽ അത്തരമൊരു ശബ്ദരേഖയുണ്ടെന്ന് സൂചിപ്പിച്ചതായി ഒരു പ്രമുഖ കോളമിസ്റ്റിനെ ഉദ്ധരിച്ചാണ് വെബ്സൈറ്റ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

അതേസമയം, തുര്‍ക്കി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചതായി വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഖഷോഗിയെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഖഷോഗിയെ കോൺസുലേറ്റിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയതാണെന്നും ഇതിൽ സൗദി ഉന്നതവൃത്തങ്ങള്‍ക്ക് പങ്കുണ്ടെന്നും സൗദി ആരോപിച്ചിരുന്നു. എന്നാൽ ഖഷോഗിയുടെ മൃതദേഹം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. തുര്‍ക്കി ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയതിനു പിന്നാലെ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ പ്രതിനിധികള്‍ തുര്‍ക്കിയിലെത്തിയിരുന്നു. ഇവിടെ വെച്ച് ഖഷോഗിയുടെ മരണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ യുഎസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ സൗദിയുമായി നയതന്ത്രബന്ധം വഷളാക്കാനില്ലെന്ന നിലപാടിലാണ് യുഎസ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്