കൊച്ചി: കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സിറോ മലബാർ സഭ സിനഡ് പുറത്തിറക്കിയ സർക്കുലർ കത്തിച്ചു. എറണാകുളം അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. സഭ വിശ്വാസികൾക്കും വൈദികർക്കും സന്യസ്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. സിനഡ് തീരുമാനങ്ങൾ അടങ്ങിയ സർക്കുലർ വിവിധ പള്ളികളിൽ വായിക്കാൻ മാർ ജോർജ് ആലഞ്ചേരിയാണ് നൽകിയത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരായി നടന്ന സമരത്തിൽ കന്യാസ്ത്രീകൾ പങ്കെടുത്തതിന് എതിരെയും മറ്റുമായിരുന്നു സർക്കുലർ. സമരങ്ങൾ അച്ചടക്ക സീമ ലംഘിച്ചെന്ന് സർക്കുലറിൽ പറയുന്നു.
സഭക്ക് എതിരായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ കൈയ്യിലെ പാവകളായി വൈദീകരും കന്യാസ്ത്രീകളും മാറി. അച്ചടക്കലംഘനം നടത്തുന്നവർ വിശദീകരണം നൽകണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനും സർക്കുലറിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദീകർക്കും കന്യാസ്ത്രീകൾക്കും വിശദമായ പെരുമാറ്റ ചട്ടം നിർദേശിക്കുന്ന സർക്കുലറാണ് നവീകരണ പ്രസ്ഥാനം കത്തിച്ച് പ്രതിഷേധമറിയിച്ചത്.
സഭക്ക് എതിരായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ കൈയ്യിലെ പാവകളായി വൈദീകരും കന്യാസ്ത്രീകളും മാറി. അച്ചടക്കലംഘനം നടത്തുന്നവർ വിശദീകരണം നൽകണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനും സർക്കുലറിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദീകർക്കും കന്യാസ്ത്രീകൾക്കും വിശദമായ പെരുമാറ്റ ചട്ടം നിർദേശിക്കുന്ന സർക്കുലറാണ് നവീകരണ പ്രസ്ഥാനം കത്തിച്ച് പ്രതിഷേധമറിയിച്ചത്.