ആപ്പ്ജില്ല

കാലവര്‍ഷക്കെടുതി: കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് 113 കോടി രൂപയുടെ കേന്ദ്രസഹായം

Samayam Malayalam 19 Jul 2018, 9:20 am
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം കേരളത്തിലുണ്ടായ നഷ്ടം വിലരുത്താനും അടിയന്തിര സഹായം ലഭ്യമാക്കാനും കേരളത്തിലേയ്ക്ക് ഉടൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍‍നാഥ് സിങിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലം 27000ത്തിൽ അധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.
Samayam Malayalam 37188952_1906476026082883_1679153864219033600_n


965 വില്ലേജുകളെ ദുരിതം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനോടകം കാലവര്‍ഷത്തിൽ 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 333 വീടുകള്‍ പൂര്‍ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. അൻപതിലേറെ സ്ഥലങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനകം പതിനായിരത്തോളം ഹെക്ടറിലെ കൃഷിയും സംസ്ഥാനത്ത് നശിച്ചു.

അതേസമയം, സംസ്ഥാനത്തിന് 113.19 കോടി രൂപ ദുരിതാശ്വാസത്തിനായി അനുവദിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. തുക അടിയന്തിരമായി വിതരണം ചെയ്യാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ദേശീയ ദുരന്തപ്രതികരണസേനയുടെ രണ്ട് യൂണിറ്റുകളെക്കൂടി കേരളത്തിലേയ്ക്ക് അയയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ നശിച്ചവര്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. നിലവിൽ വീടിരുന്ന ഭാഗത്ത് വീട് വെയ്ക്കാൻ സാഹചര്യമില്ലാത്തവര്‍ക്കും വേറെ ഭൂമി ഇല്ലെങ്കിൽ പകരം ഭൂമി വാങ്ങാനായി പരമാവധി ആറ് ലക്ഷം രൂപയും അനുവദിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്