തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെയാകെ അപമാനിക്കാനാണ് മാദ്യമങ്ങളുടെ ശ്രമമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. മാധ്യമങ്ങള്‍ മാധ്യമധര്‍മമാണ് ചെയ്യേണ്ടത്, എന്നാൽ അതിനു പകരം തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു പിണറായി മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് തിരിച്ചത്.
കൊലപാതകം നടന്നാൽ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനു പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ നടക്കുകയാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഗാന്ധിനഗര്‍ എസ്ഐയ്ക്ക് തന്റെ സുരക്ഷയുടെ ചുമതല ഇല്ലായിരുന്നുവെന്ന തന്റെ വാദത്തിൽ നിന്ന് ഉരുണ്ടുമാറിയ പിണറായി മുഖ്യമന്ത്രിയുടെ സന്ദര്ശനമുള്ളപ്പോള് സ്ഥലത്തെ എസ്ഐ ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോ എന്ന് ഇന്ന് പ്രതികരിച്ചു. തന്റെ സന്ദര്‍ശനം ഉച്ചകഴിഞ്ഞായിരുന്നുവെന്നും കെവിന്റെ ഭാര്യ നീനു പരാതിയുമായി സ്റ്റേഷനിൽ എത്തിയത് രാവിലെയാണെന്നും ന്യായീകരിച്ചു.
കെവിന്റെ മരണം ഒറ്റപ്പെട്ട സംഭവമാണെന്ന് പിണറായി പറഞ്ഞു. ഡിജിപിയുടെ പ്രവര്‍ത്തനത്തിൽ തൃപ്തനാണ്. കെവിന്റെ വീട് സന്ദര്‍ശിക്കാൻ തത്കാലം പദ്ധതിയില്ല. വീട് സന്ദര്‍ശനമല്ല, കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയെടുത്ത നടപടി പോലീസ് വകുപ്പിനുള്ള സന്ദേശമാണെന്നും പിണറായി പറഞ്ഞു. എന്നാൽ സംഭവം പോലീസിൻ്റെ ആകെയുള്ള വീഴ്ചയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം വിടുവായത്തമാണെന്ന് പിണറായി അഭിപ്രായപ്പെട്ടു.
കൊലപാതകം നടന്നാൽ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനു പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ നടക്കുകയാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഗാന്ധിനഗര്‍ എസ്ഐയ്ക്ക് തന്റെ സുരക്ഷയുടെ ചുമതല ഇല്ലായിരുന്നുവെന്ന തന്റെ വാദത്തിൽ നിന്ന് ഉരുണ്ടുമാറിയ പിണറായി മുഖ്യമന്ത്രിയുടെ സന്ദര്ശനമുള്ളപ്പോള് സ്ഥലത്തെ എസ്ഐ ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോ എന്ന് ഇന്ന് പ്രതികരിച്ചു. തന്റെ സന്ദര്‍ശനം ഉച്ചകഴിഞ്ഞായിരുന്നുവെന്നും കെവിന്റെ ഭാര്യ നീനു പരാതിയുമായി സ്റ്റേഷനിൽ എത്തിയത് രാവിലെയാണെന്നും ന്യായീകരിച്ചു.
കെവിന്റെ മരണം ഒറ്റപ്പെട്ട സംഭവമാണെന്ന് പിണറായി പറഞ്ഞു. ഡിജിപിയുടെ പ്രവര്‍ത്തനത്തിൽ തൃപ്തനാണ്. കെവിന്റെ വീട് സന്ദര്‍ശിക്കാൻ തത്കാലം പദ്ധതിയില്ല. വീട് സന്ദര്‍ശനമല്ല, കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയെടുത്ത നടപടി പോലീസ് വകുപ്പിനുള്ള സന്ദേശമാണെന്നും പിണറായി പറഞ്ഞു. എന്നാൽ സംഭവം പോലീസിൻ്റെ ആകെയുള്ള വീഴ്ചയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം വിടുവായത്തമാണെന്ന് പിണറായി അഭിപ്രായപ്പെട്ടു.