തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികൾ യുഡിഎഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂന്തുറയിൽ ആൻ്റിജൻ ടെസ്റ്റ് നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്ട്സാപ്പിലൂടെ പ്രചാരണം നടത്തി. ഈ ടെസ്റ്റ് നടത്തിയാൽ ജലദോഷം പോലും കൊവിഡ് ആണെന്ന് പറയുമെന്നാണ് പ്രചാരണം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കേരളത്തിൽ ഇന്ന് 416 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 112 പേർക്ക് രോഗമുക്തി
പൂന്തുറയിലെ ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യം വെച്ചാണ്. ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികളുണ്ട്. പൂന്തുറയിലെ ജനങ്ങൾക്കിടെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം ലഭിക്കുമെന്ന തരത്തിൽ പ്രചാരണം നടന്നുവെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നതിലൂടെ എന്ത് രാഷ്ട്രീയ നേട്ടമാണ് ലഭിക്കുക. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാർ ശ്രമം. കാരക്കോണം മെഡിക്കൽ കോളേജിൽ കഴിയുന്ന തങ്ങളുടെ ബന്ധുക്കൾക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. മനുഷ്യ ജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം ഗുരുതര സ്ഥിതിയിലെത്തിയ ഘട്ടത്തിലാണ് അപകടകരമായ പ്രവണതകള്‍. ജനങ്ങളുടെ ഭാഗത്തുനിന്ന് മുന്‍കരുതലില്‍ പാളിച്ചവന്നാല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാകും. രോഗം നമുക്കിടയിലും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിരീക്ഷണത്തിലുള്ളത് 184112 പേർ, 'സൂപ്പർ സ്പ്രെഡ്' സാധ്യത തള്ളാതെ സർക്കാർ
സംസ്ഥാനത്ത് ഇന്ന് 416 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ സമ്പർക്കം വഴി 204 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ 193 ഹോട്ട് സ്പോട്ടുകൾ നിലവിൽ വന്നു. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്.
Also Read: കേരളത്തിൽ ഇന്ന് 416 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 112 പേർക്ക് രോഗമുക്തി
പൂന്തുറയിലെ ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യം വെച്ചാണ്. ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികളുണ്ട്. പൂന്തുറയിലെ ജനങ്ങൾക്കിടെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം ലഭിക്കുമെന്ന തരത്തിൽ പ്രചാരണം നടന്നുവെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നതിലൂടെ എന്ത് രാഷ്ട്രീയ നേട്ടമാണ് ലഭിക്കുക. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാർ ശ്രമം. കാരക്കോണം മെഡിക്കൽ കോളേജിൽ കഴിയുന്ന തങ്ങളുടെ ബന്ധുക്കൾക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. മനുഷ്യ ജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം ഗുരുതര സ്ഥിതിയിലെത്തിയ ഘട്ടത്തിലാണ് അപകടകരമായ പ്രവണതകള്‍. ജനങ്ങളുടെ ഭാഗത്തുനിന്ന് മുന്‍കരുതലില്‍ പാളിച്ചവന്നാല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാകും. രോഗം നമുക്കിടയിലും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിരീക്ഷണത്തിലുള്ളത് 184112 പേർ, 'സൂപ്പർ സ്പ്രെഡ്' സാധ്യത തള്ളാതെ സർക്കാർ
സംസ്ഥാനത്ത് ഇന്ന് 416 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ സമ്പർക്കം വഴി 204 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ 193 ഹോട്ട് സ്പോട്ടുകൾ നിലവിൽ വന്നു. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്.