മന്ത്രി കെ.ടി. ജലീലിനെതിരെ ഒരു ആരോപണങ്ങളുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ആരോപണം നിഷേധിച്ച് രംഗത്തുവന്നിരിക്കുന്നത്.
Also Read : 3,013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്ബാധ; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍
കെ.ടി ജലീൽ ഒരു തെറ്റും വരുത്തിയിട്ടില്ലെന്നും അക്കാര്യത്തിൽ സമൂഹത്തിന് നല്ല വ്യക്തത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടമറിക്കുവാനാണ് ശ്രമിക്കുന്നത്.
കെ.ടി. ജലീലിനോട് നേരത്തെ തന്നെ വിരോധമുള്ള ചിലരുണ്ട് അദ്ദേഹവുമായി സാധാരണ ഗതിയിൽ സമരസപ്പെട്ട് പോകുവാന്‍ വിഷമമുള്ളവരും കാണും. ഇതൊക്കെ ഓരോരുത്തരുടേയും വീക്ഷണത്തിന്റെ ഭാഗമാണ് അതിന്റെ പേരിൽ അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെയുണ്ടായിരുന്ന പ്രസ്ഥാനത്തിൽ നിന്നും എൽഡിഎഫിലേക്ക് വരാന്‍ തയ്യാറായി. എന്നാല്‍ അതിനോടുള്ള പക ചിലര്‍ക്ക് ഒരു കാലത്തും വിട്ടുമാറുന്നില്ല. പ്രത്യേകിച്ച് അപ്പുറത്ത് നേതൃത്വം വഹിക്കുന്ന ചിലര്‍ക്ക്. അവര്‍ക്കൊപ്പം കൂടിയതാരൊക്കെയാണെന്നും അവരുടെ ഉദ്ദേശമെന്താണെന്നും വ്യക്തമാണ്. ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും ബിജെപിയും മുസ്ലീം ലീഗിനും ഒരേ രീതിയിൽ കാര്യങ്ങള്‍ നീക്കുവാന്‍ ജലീൽ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ജലീലിന് നേരെ എന്ത് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ആരോപണവും ജലീലിന് നേരെ ഇല്ല. കെട്ടിച്ചമച്ച ഒരു കഥ പറയുന്നു. കേരളത്തിൽ ഒരു സ്വര്‍ണക്കടത്ത് ഉണ്ടായിരിക്കുന്നു. ആ സ്വര്‍ണക്കടത്തിലെ പ്രതികളെ ഏകദേശം കണ്ടെത്തിയിരിക്കുന്നു. ഇനി ആരെയെങ്കിലും കണ്ടെത്താനുണ്ടെങ്കില്‍ അവരെ കണ്ടെത്താനുള്ള ശക്തമായ ശ്രമം തുടരുകയും ചെയ്യുന്നു. അതിനിടയ്ക്കാണ് ഈ പറയുന്ന ഖുറാന്‍ ജലീലിന് കൊടുത്തതുമായുള്ള പ്രശ്നം ഉയര്‍ന്ന് വരുന്നത്. ജലീലിന്റെ ആ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷം ജലീലിന് സ്വര്‍ണക്കടത്തിൽ പങ്കുണ്ട് എന്ന് ആരോപിക്കുന്നത്. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും ഒരു വസ്തുത വേണ്ടെ. കെട്ടിച്ചമച്ച അപവാദം പ്രചരിപ്പിക്കുകയല്ലേ ചെയ്തിരിക്കുന്നത്.
ഒരു സങ്കൽപ്പകഥ കെട്ടിച്ചമച്ച് ഉണ്ടാക്കി എന്നിട്ട് അതിന്റെ മേലെ രാജി ആവശ്യപ്പെട്ടാൽ കേരളത്തിൽ ഇതുവരെയുണ്ടായ ഏതെങ്കിലും ഒരു പ്രക്ഷോഭത്തിന് തുല്യമായ കാര്യമാണോ. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് ഒരു സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താനുള്ള വഴികൾ എന്ത് എന്നുള്ളത് അന്വേഷിച്ച് പലതും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഒന്നും കിട്ടാതെ ഇരിക്കുമ്പോള്‍ കെട്ടിച്ചമയ്ക്കുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങള്‍. അതിന് എന്തിനാണ് രാജി വയ്ക്കേണ്ടത്". മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Also Read : കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ച സുദര്‍ശൻ ടിവി വിവാദ പരിപാടി 'യുപിഎസ് സി ജിഹാദിന്' സുപ്രീം കോടതി സ്റ്റേ
അതിനൊപ്പം ഇതുവരെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരായ രീതിയിൽ തന്നെയാണ് പോകുന്നത് എന്നാണ് മനസ്സിലാകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് വിപരീതമായി പോകുന്ന സാഹചര്യത്തിൽ അതിനേക്കുറിച്ച് പറയാമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Also Read : 3,013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്ബാധ; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍
കെ.ടി ജലീൽ ഒരു തെറ്റും വരുത്തിയിട്ടില്ലെന്നും അക്കാര്യത്തിൽ സമൂഹത്തിന് നല്ല വ്യക്തത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടമറിക്കുവാനാണ് ശ്രമിക്കുന്നത്.
കെ.ടി. ജലീലിനോട് നേരത്തെ തന്നെ വിരോധമുള്ള ചിലരുണ്ട് അദ്ദേഹവുമായി സാധാരണ ഗതിയിൽ സമരസപ്പെട്ട് പോകുവാന്‍ വിഷമമുള്ളവരും കാണും. ഇതൊക്കെ ഓരോരുത്തരുടേയും വീക്ഷണത്തിന്റെ ഭാഗമാണ് അതിന്റെ പേരിൽ അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെയുണ്ടായിരുന്ന പ്രസ്ഥാനത്തിൽ നിന്നും എൽഡിഎഫിലേക്ക് വരാന്‍ തയ്യാറായി. എന്നാല്‍ അതിനോടുള്ള പക ചിലര്‍ക്ക് ഒരു കാലത്തും വിട്ടുമാറുന്നില്ല. പ്രത്യേകിച്ച് അപ്പുറത്ത് നേതൃത്വം വഹിക്കുന്ന ചിലര്‍ക്ക്. അവര്‍ക്കൊപ്പം കൂടിയതാരൊക്കെയാണെന്നും അവരുടെ ഉദ്ദേശമെന്താണെന്നും വ്യക്തമാണ്. ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും ബിജെപിയും മുസ്ലീം ലീഗിനും ഒരേ രീതിയിൽ കാര്യങ്ങള്‍ നീക്കുവാന്‍ ജലീൽ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ജലീലിന് നേരെ എന്ത് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ആരോപണവും ജലീലിന് നേരെ ഇല്ല. കെട്ടിച്ചമച്ച ഒരു കഥ പറയുന്നു. കേരളത്തിൽ ഒരു സ്വര്‍ണക്കടത്ത് ഉണ്ടായിരിക്കുന്നു. ആ സ്വര്‍ണക്കടത്തിലെ പ്രതികളെ ഏകദേശം കണ്ടെത്തിയിരിക്കുന്നു. ഇനി ആരെയെങ്കിലും കണ്ടെത്താനുണ്ടെങ്കില്‍ അവരെ കണ്ടെത്താനുള്ള ശക്തമായ ശ്രമം തുടരുകയും ചെയ്യുന്നു. അതിനിടയ്ക്കാണ് ഈ പറയുന്ന ഖുറാന്‍ ജലീലിന് കൊടുത്തതുമായുള്ള പ്രശ്നം ഉയര്‍ന്ന് വരുന്നത്. ജലീലിന്റെ ആ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷം ജലീലിന് സ്വര്‍ണക്കടത്തിൽ പങ്കുണ്ട് എന്ന് ആരോപിക്കുന്നത്. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും ഒരു വസ്തുത വേണ്ടെ. കെട്ടിച്ചമച്ച അപവാദം പ്രചരിപ്പിക്കുകയല്ലേ ചെയ്തിരിക്കുന്നത്.
ഒരു സങ്കൽപ്പകഥ കെട്ടിച്ചമച്ച് ഉണ്ടാക്കി എന്നിട്ട് അതിന്റെ മേലെ രാജി ആവശ്യപ്പെട്ടാൽ കേരളത്തിൽ ഇതുവരെയുണ്ടായ ഏതെങ്കിലും ഒരു പ്രക്ഷോഭത്തിന് തുല്യമായ കാര്യമാണോ. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് ഒരു സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താനുള്ള വഴികൾ എന്ത് എന്നുള്ളത് അന്വേഷിച്ച് പലതും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഒന്നും കിട്ടാതെ ഇരിക്കുമ്പോള്‍ കെട്ടിച്ചമയ്ക്കുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങള്‍. അതിന് എന്തിനാണ് രാജി വയ്ക്കേണ്ടത്". മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Also Read : കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ച സുദര്‍ശൻ ടിവി വിവാദ പരിപാടി 'യുപിഎസ് സി ജിഹാദിന്' സുപ്രീം കോടതി സ്റ്റേ
അതിനൊപ്പം ഇതുവരെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരായ രീതിയിൽ തന്നെയാണ് പോകുന്നത് എന്നാണ് മനസ്സിലാകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് വിപരീതമായി പോകുന്ന സാഹചര്യത്തിൽ അതിനേക്കുറിച്ച് പറയാമെന്നും പിണറായി വിജയൻ വ്യക്തമാക്കി.