ആപ്പ്ജില്ല

'കേരളം അത്തരത്തില്‍ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ല' വ്യാജവാര്‍ത്തയ്ക്കെതിരെ മുഖ്യമന്ത്രി

കർണാടകം കേരളാ അതിർത്തി മണ്ണിട്ട് തടഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് കേരളവും തമിഴ്നാട് അതിർത്തി മണ്ണിട്ട് അടച്ചുവെന്ന വാർത്തകൾ വന്നത്. എന്നാൽ കേരളം ഇത്തരത്തിൽ ഒരു നടപടി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Samayam Malayalam 3 Apr 2020, 7:34 pm
തിരുവനന്തപുരം։ തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കാരണം കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചുവെന്ന ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നമ്മള്‍ അത്തരത്തില്‍ ഒരു ചിന്തയേ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Samayam Malayalam Kerala CM Pinarayi Vijayan
കേരളം അത്തരത്തില്‍ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ല വ്യാജവാര്‍ത്തയ്ക്കെതിരെ മുഖ്യമന്ത്രി


Also Read : കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

അയല്‍സംസ്ഥാനത്തുള്ളവരെ നമ്മള്‍ സഹോദരന്മാരായി തന്നെയാണ് കാണുന്നത്. ഇന്ന് ഏത് സംസ്ഥാനത്തുള്ള ആളായാലും യാത്രയ്ക്ക് തടസ്സമുണ്ട്. എവിടെ നില്‍ക്കുന്നുവോ അവിടെ തന്നെ നില്‍ക്കു എന്നാണ് പ്രധാനമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്. ആ നിബന്ധന നമ്മള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള റോഡ് തടസപ്പെടുത്തുന്നത് കേരളം ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള വ്യാജവാര്‍ത്തയാണ് അതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോട്ടയത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം കാരണം പൂട്ടുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. കോട്ടയം നഗരസഭയുടെ ഫണ്ട് തീര്‍ന്നുവെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 31 ന്റെ കണക്ക് പ്രകാരം അഞ്ച് കോടിയില്‍ പരം രൂപ നഗരസഭയുടെ തനത് ഫണ്ട് തന്നെയുണ്ട്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ ഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ എടുക്കുക എന്നത് പ്രധാന ധര്‍മ്മമായി കാണേണ്ട ഒന്നാണ്. അത് അവരുടെ ചുമതലയാണ്. ഇത് സംബന്ധിച്ച് ഫണ്ടിന്റെ ദൗ‍ർലഭ്യം ഉണ്ടാകുന്നതല്ല അത് ചെലവഴിക്കുന്നതിന് അവര്‍ക്ക് അനുമതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ ഭക്ഷണം കൊടുക്കാവു എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്