തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപതയ്‍ക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം ആരും സ്വീകരിക്കരുതെന്ന പ്രചാരണം നടന്നു. ഈ സ്ഥാനത്തിരുന്ന് താൻ അതിനു മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പുനരധിവാസ പാക്കേജിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ലത്തീൻ അതിരൂപതയെ പരോക്ഷമായി വിമർശിച്ചത്. മുഖ്യമന്ത്രിയുടെ വിമർശനം ഇങ്ങനെ
"മത്സ്യത്തൊഴിലാളികളെ ചടങ്ങളിലേക്ക് ക്ഷണിച്ചപ്പോൾ ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിലേക്ക് പോയി. ആ സന്ദേശം ജനങ്ങൾ അറിയണമെന്നുള്ളതുകൊണ്ടാണ് പറയുന്നത്. ഇത് പറ്റിക്കലണ്, നിങ്ങളുടെ കയ്യിലുള്ള കടലാസ് പറ്റിക്കാൻ വേണ്ടി തന്നതാണ്. 5500 രൂപ ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ രസീതാണ് കയ്യിലുള്ളത്. അപ്പോൾ ഇദ്ദേഹം പറയുന്നത് ഇത് പറ്റിക്കലാണെന്നാണ്. എങ്ങനെയാണ് പറ്റിക്കലാകുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം.
ചില ആളുകൾ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരും എന്നാണ്. പക്ഷേ നാട്ടിലെ ജനങ്ങൾ എല്ലാ കാര്യത്തിലും സർക്കാരുമായി സഹകരിക്കുന്നവരാണ്. ചതി ശീലമുള്ളവർക്കേ അതൊക്കെ പറയാൻ കഴിയൂ. ഞങ്ങളുടെ അജണ്ടയിൽ ചതിയില്ല. ഞങ്ങൾ എന്താണോ പറയുന്നത്, അത് ചെയ്യും. പറ്റിക്കാൻ ഞങ്ങളില്ല. നമ്മളിൽ ഒരാൾ പോലും മേപ്പടി സഹായം വാങ്ങരുത്- ഈ സ്ഥാനത്തിരുന്ന് ഞാൻ അതിനു പ്രതികരിക്കുന്നില്ല".
സംസ്ഥാന സർക്കാരിൻ്റെ വിഴിഞ്ഞം പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാൽ ചടങ്ങ് ബഹിഷ്കരിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് ലത്തീൻ സഭാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ബഹിഷ്കരണ ആഹ്വാനമുള്ള ഇടയലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
"മത്സ്യത്തൊഴിലാളികളെ ചടങ്ങളിലേക്ക് ക്ഷണിച്ചപ്പോൾ ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിലേക്ക് പോയി. ആ സന്ദേശം ജനങ്ങൾ അറിയണമെന്നുള്ളതുകൊണ്ടാണ് പറയുന്നത്. ഇത് പറ്റിക്കലണ്, നിങ്ങളുടെ കയ്യിലുള്ള കടലാസ് പറ്റിക്കാൻ വേണ്ടി തന്നതാണ്. 5500 രൂപ ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ രസീതാണ് കയ്യിലുള്ളത്. അപ്പോൾ ഇദ്ദേഹം പറയുന്നത് ഇത് പറ്റിക്കലാണെന്നാണ്. എങ്ങനെയാണ് പറ്റിക്കലാകുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം.
ചില ആളുകൾ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് പലരും എന്നാണ്. പക്ഷേ നാട്ടിലെ ജനങ്ങൾ എല്ലാ കാര്യത്തിലും സർക്കാരുമായി സഹകരിക്കുന്നവരാണ്. ചതി ശീലമുള്ളവർക്കേ അതൊക്കെ പറയാൻ കഴിയൂ. ഞങ്ങളുടെ അജണ്ടയിൽ ചതിയില്ല. ഞങ്ങൾ എന്താണോ പറയുന്നത്, അത് ചെയ്യും. പറ്റിക്കാൻ ഞങ്ങളില്ല. നമ്മളിൽ ഒരാൾ പോലും മേപ്പടി സഹായം വാങ്ങരുത്- ഈ സ്ഥാനത്തിരുന്ന് ഞാൻ അതിനു പ്രതികരിക്കുന്നില്ല".
സംസ്ഥാന സർക്കാരിൻ്റെ വിഴിഞ്ഞം പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാൽ ചടങ്ങ് ബഹിഷ്കരിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് ലത്തീൻ സഭാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ബഹിഷ്കരണ ആഹ്വാനമുള്ള ഇടയലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഞ്ഞടിച്ചത്.