ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്തത്. ജില്ലയിലെ ഹൈന്ദവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ബിജെപി വളര്‍ച്ച നേടുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യുഡിഎഫ് വോട്ടുകൾ മാത്രമല്ല ഇവിടെ ചോര്‍ന്നത്. ഇടത് പരമ്പരാഗത വോട്ടുകളും ഇവിടെ ചോര്‍ന്നിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
ഹൈന്ദവര്‍ ഏറെയുള്ള ഇടങ്ങളിൽ ഹിന്ദു വികാരം ഇളക്കിവിട്ട് വോട്ട് തരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളിൽ ബിജെപി കൂടുതൽ വളര്‍ച്ച നേടുന്നതായാണ് പാര്‍ട്ടി വിലയിരുത്തൽ. ഈ പ്രദേശങ്ങളിൽ പ്രദേശിക ഘടകങ്ങൾ കൂടാതെ ജില്ലാ ഘടകവും പ്രാചാരണ പ്രവര്‍ത്തനങ്ങൾക്ക് നേരിട്ട് ഇറങ്ങാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്തത്. ജില്ലയിലെ ഹൈന്ദവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ബിജെപി വളര്‍ച്ച നേടുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യുഡിഎഫ് വോട്ടുകൾ മാത്രമല്ല ഇവിടെ ചോര്‍ന്നത്. ഇടത് പരമ്പരാഗത വോട്ടുകളും ഇവിടെ ചോര്‍ന്നിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
ഹൈന്ദവര്‍ ഏറെയുള്ള ഇടങ്ങളിൽ ഹിന്ദു വികാരം ഇളക്കിവിട്ട് വോട്ട് തരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളിൽ ബിജെപി കൂടുതൽ വളര്‍ച്ച നേടുന്നതായാണ് പാര്‍ട്ടി വിലയിരുത്തൽ. ഈ പ്രദേശങ്ങളിൽ പ്രദേശിക ഘടകങ്ങൾ കൂടാതെ ജില്ലാ ഘടകവും പ്രാചാരണ പ്രവര്‍ത്തനങ്ങൾക്ക് നേരിട്ട് ഇറങ്ങാനാണ് തീരുമാനം.