തിരുവനന്തപുരം: ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ്റെ നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മണ്ണിൽ അദ്ദേഹം തിരികെ എത്തിയതിൽ അതിയായ ആഹ്ലാദമുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവു വരുത്തിയാണ് അഭിനന്ദൻ്റെ ആഗമനം. ഇത് സന്തോഷം പകരുന്നെന്നും കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
അതേസമയം അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ വാഗാ അതിർത്തിയിൽ എത്തിച്ചു. വാഗാ കസ്റ്റംസ് ഓഫീസിൽ എത്തിയ അഭിനന്ദനെ നടപടി ക്രമങ്ങള്‍ക്ക് ശേഷമാകും ഇന്ത്യയ്ക്ക് കൈമാറുന്നത്. വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ.ടി കുര്യൻ അഭിനന്ദനെ സ്വീകരിക്കും. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിനും നാലിനും ഇടക്ക് അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്നാണ് പാകിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നത്.
അഭിനന്ദൻ്റെ മാതാപിതാക്കളും വാഗാ അതിർത്തിയിലെത്തി. പ്രോട്ടോക്കോൾ പ്രശ്നം ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ കൈമാറൽ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കണമെന്ന് അറിയിച്ചു. ഇതേ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ചടങ്ങിൽ സംബന്ധിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ വാഗാ അതിർത്തിയിൽ എത്തിച്ചു. വാഗാ കസ്റ്റംസ് ഓഫീസിൽ എത്തിയ അഭിനന്ദനെ നടപടി ക്രമങ്ങള്‍ക്ക് ശേഷമാകും ഇന്ത്യയ്ക്ക് കൈമാറുന്നത്. വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ.ടി കുര്യൻ അഭിനന്ദനെ സ്വീകരിക്കും. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിനും നാലിനും ഇടക്ക് അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്നാണ് പാകിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നത്.
അഭിനന്ദൻ്റെ മാതാപിതാക്കളും വാഗാ അതിർത്തിയിലെത്തി. പ്രോട്ടോക്കോൾ പ്രശ്നം ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ കൈമാറൽ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കണമെന്ന് അറിയിച്ചു. ഇതേ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ചടങ്ങിൽ സംബന്ധിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.