തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനമാകെ മുൻകരുതൽ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത നാലു ദിവസം അതിതീവ്രതയോടെയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ പ്രളയത്തിൻ്റെയടക്കം പശ്ചാത്തലത്തിൽ സംസ്ഥാനമാകെ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതുവരെ 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാളെ കാണാതായെന്നും മുഖ്യമന്ത്രി അറിയിച്ചു.
തെക്കൻ കേരളത്തിൽ ഇന്നലെ വൈകീട്ടു മുതൽ വ്യാപകമായ മഴയാണ് പെയ്യുന്നത്. തെക്കൻ, മധ്യ കേരളത്തിൽ നാളെ വരെ അതിതീവ്ര മഴയ്ക്കു സാധ്യയുണ്ട്. മറ്റെന്നാൾ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിയ്ക്കുന്നത്. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ പെയ്താൽ പ്രതിസന്ധി സൃഷ്ടിക്കും. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്തസാധ്യതകൾ മുന്നിൽ കണ്ട് തയ്യാറെടുപ്പും ജാഗ്രതയും നടത്തുന്നുണ്ട്. മഴക്കാല കെടുതികളെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കം സംസ്ഥാനത്ത് ആരംഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ സംസ്ഥാന തല കൺട്രോൾ റൂമുമായി പ്രവർത്തിക്കാൻ സജ്ജമാക്കി. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടൽ, വെള്ളപൊക്ക സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തിയാക്കും. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘങ്ങൾ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാല് അധിക സംഘങ്ങൾ കൂടി എത്തും. ഇവരെ കോട്ടയം, കൊല്ലം, മലപ്പുറം, ജില്ലകളിൽ വിന്യസിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തെക്കൻ കേരളത്തിൽ ഇന്നലെ വൈകീട്ടു മുതൽ വ്യാപകമായ മഴയാണ് പെയ്യുന്നത്. തെക്കൻ, മധ്യ കേരളത്തിൽ നാളെ വരെ അതിതീവ്ര മഴയ്ക്കു സാധ്യയുണ്ട്. മറ്റെന്നാൾ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിയ്ക്കുന്നത്. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ പെയ്താൽ പ്രതിസന്ധി സൃഷ്ടിക്കും. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്തസാധ്യതകൾ മുന്നിൽ കണ്ട് തയ്യാറെടുപ്പും ജാഗ്രതയും നടത്തുന്നുണ്ട്. മഴക്കാല കെടുതികളെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കം സംസ്ഥാനത്ത് ആരംഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ സംസ്ഥാന തല കൺട്രോൾ റൂമുമായി പ്രവർത്തിക്കാൻ സജ്ജമാക്കി. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടൽ, വെള്ളപൊക്ക സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തിയാക്കും. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘങ്ങൾ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാല് അധിക സംഘങ്ങൾ കൂടി എത്തും. ഇവരെ കോട്ടയം, കൊല്ലം, മലപ്പുറം, ജില്ലകളിൽ വിന്യസിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.