ആപ്പ്ജില്ല

ജോസ് കെ മാണി വിഭാഗം എൽഡിഎഫിലെത്തുമോ? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, മുല്ലപ്പള്ളിക്ക് വിമർശനം

കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ജോസ് കെ മാണി വിഭാഗത്തിൻ്റെ രാഷ്‌ട്രീയ തീരുമാനങ്ങൾ സംബന്ധിച്ച വിഷയത്തിൽ പിണറായി വിജയൻ നിലപാടറിയിച്ചത്

Samayam Malayalam 5 Sept 2020, 9:08 pm
തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം എൽഡിഎഫിലെത്തുമോ എന്ന ആശങ്ക തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് വിഭാഗം നിലവിൽ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ മാറി നിന്ന നടപടിയൊഴിച്ചാൽ മറ്റൊരു തീരുമാനവും അവരിൽ നിന്ന് ഉണ്ടായിട്ടില്ല. അവരുടെ തീരുമാനങ്ങൾ പ്രകാരമായിരിക്കും മറ്റ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam ചിത്രത്തിന് കടപ്പാട് (ജോസ് കെ മാണി ഫേസ്‌ബുക്ക് പേജ്)
ചിത്രത്തിന് കടപ്പാട് (ജോസ് കെ മാണി ഫേസ്‌ബുക്ക് പേജ്)


Also Read: 14 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടിൽ; 22 ഇടങ്ങളെ ഒഴിവാക്കി, സംസ്ഥാനത്തെ കൊവിഡ് മരണം 337 ആയി

യുഡിഎഫ് നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും ജോസ് വിഭാഗം അവരുടെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അവർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ചിഹ്‌നവും പാർട്ടിയും ജോസ് കെ മാണി വിഭാഗത്തിനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിജെ ജോസഫ് നിയമപരമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം തുടരുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തിൽ ജോസ് പക്ഷം അല്ലെങ്കിൽ ജോസ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എം ഇപ്പോൾ കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. എൻഡി എഫിനെതിരെ നിലകൊള്ളുന്ന യുഡി എഫ് ദുർബലമാകുന്നത് സന്തോഷിപ്പിക്കുന്ന കാര്യമാണ്. ചിഹ്‌നവും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനങ്ങൾ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: കൊവിഡിൽ ആശ്വാസം... ടിക്കറ്റ് നിരക്ക് കുറച്ച് കൊച്ചി മെട്രോ

കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ജോസ് വിഭാഗത്തിൻ്റെ രാഷ്‌ട്രീയ നീക്കം സംബന്ധിച്ച കാര്യത്തിൽ അദ്ദേഹം നിലപാടറിയിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തി നൽകണമെന്ന കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആഹ്വാനം കലാപത്തിനുള്ള ആഹ്വാനമാണ്. ജനാധിപത്യത്തിൻ്റെ ഉന്നത പദവികളിലിരിക്കുന്നയാൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്