ആപ്പ്ജില്ല

'ശിവശങ്കറിനെ സംരക്ഷിച്ചിട്ടില്ല, തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടണം'; മുഖ്യമന്ത്രി

ശിവശങ്കറിനെ സംരക്ഷിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്-19 അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

Samayam Malayalam 19 Oct 2020, 9:00 pm
തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം ശിവശങ്കറിനെ സംരക്ഷിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയൻ. Photo. BCCL
മുഖ്യമന്ത്രി പിണറായി വിജയൻ. Photo. BCCL


Also Read: എം ശിവശങ്കറിൻ്റെ അറസ്‌റ്റ് 23വരെ തടഞ്ഞ് ഹൈക്കോടതി; കസ്‌റ്റംസിന് തിരിച്ചടി

ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും സർക്കാരിനെതിരെ പുകമറ സൃഷ്‌ടിക്കാൻ ശ്രമം നടത്തുകയാണ്. ഏത് പ്രധാന വ്യക്തിയാണെങ്കിലും തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കസ്‌റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. നിയമപരമായി ഈ നീക്കത്തെ തടയാൻ ആർക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് സെക്രട്ടറി തലത്തിൽ അന്വേഷണം നടന്നപ്പോഴാണ് അതിൻ്റെ ഭാഗമായി ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തത്. അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും പദവിക്ക് ചേരാത്ത പ്രവർത്തനം ഉണ്ടായെന്ന് കണ്ടതോടെ മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കുകയും ചീഫ് സെക്രട്ടറി തലത്തിൽ അന്വേഷണം നടത്തുകയും ചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് തുടക്കം മുതൽ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. മൂന്ന് അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. ഇവരാരും ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികൾക്ക് അവരുടെ വഴിക്ക് നീങ്ങുന്നതിൽ ഒരു തടസവുമില്ലെന്നും കൊവിഡ്-19 അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'കാവ്യയേയും കാർത്തികയേയും മറന്നില്ല, വാക്ക് പാലിച്ച് രാഹുൽ'; വികസന പദ്ധതികളും കൊവിഡും പ്രതിരോധവും ചർച്ചയാകും

അതേസമയം. അടിയന്തരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയതോടെ ശിവശങ്കർ ആശുപത്രി വിട്ടു. അദ്ദേഹത്തിൻ്റെ അറസ്‌റ്റ് വെള്ളിയാഴ്‌ചവരെ ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് ശിവശങ്ക ആശുപത്രി വിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്