ആപ്പ്ജില്ല

സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല: ഉന്നതതലയോഗത്തില്‍ തീരുമാനമായി

ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് ഉന്നതതലയോഗം പരിശോധിച്ചത്.

Samayam Malayalam 8 Oct 2020, 12:41 pm
തിരുവനന്തപുരം: കേരളത്തില്‍ ബാറുകള്‍ ഉടനെ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനമായത്. ബുധനാഴ്ച ആദ്യമായി കൊവിഡ് രോഗികള്‍ പതിനായിരത്തിലധികമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Samayam Malayalam Liquor
മദ്യം (Photo Credit: Agencies)


Also Read: ശൈത്യകാലത്ത് കൊറോണവൈറസ് എങ്ങനെ പ്രവര്‍ത്തിക്കും? ഇന്ത്യ ആശങ്കപെടേണ്ടതുണ്ടോ?

ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് ഉന്നതതലയോഗം പരിശോധിച്ചത്. ബാര്‍ തുറക്കുന്നതിനില്‍ അനുമതി തേടി ബാറുടമകളും രംഗത്തെത്തിയിരുന്നു. ക്ലബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചിരുന്നു. ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം.

നിലവില്‍ ബാറുകളില്‍ കൗണ്ടര്‍ വഴി വൈകീട്ട് 5 വരെയാണ് മദ്യ വില്‍പ്പന ഉള്ളത്. ബാറുകള്‍ തുറന്നാല്‍ കൗണ്ടറിലൂടെയുള്ള വില്‍പ്പന അവസാനിപ്പിക്കാം എന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്‌കോയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Also Read: ആഴ്‍ച്ച 10,000 ടിക്കറ്റുകള്‍; സര്‍വീസിന് നാല് വിമാനക്കമ്പനികള്‍; ഇന്ത്യ - ഒമാന്‍ യാത്ര ഇന്ന് മുതല്‍

ബെവ്‌കോ വഴി ഓണക്കാലത്ത് നഷ്ടം 308 കോടി ആയിരുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് ആകെ വില്‍പ്പന നടത്തിയത് 920 കോടിയുടെ മദ്യമാണ്. ഇതില്‍ 600 കോടിയും ബാറുകളില്‍ ആയിരുന്നു. ബാറുകളിലെ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ബാറുകള്‍ തുറന്നിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്