കൊച്ചി: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവര്‍ക്കും ഭക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഹോട്ടൽ ഉള്ള സ്ഥലങ്ങളിൽ അതുവഴി ഭക്ഷണം നൽകാൻ സാധിക്കണം. ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും യാചകര്‍ പ്രദേശത്ത് ഉണ്ടെങ്കിൽ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിൽ വീടുകളിൽ അല്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിൽ കൺട്രോൾ റൂമുകളും മെഡിക്കൽ ടീമുകളും രൂപീകരിക്കണം. സ്വകാര്യ-സര്‍ക്കാര്‍ ഡോക്ടര്‍മാരെ അതത് തദ്ദേശ സ്ഥാപന പരിധികളിലെ ടീമുകളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പരിധികളിൽ സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയിൽ നിന്നും ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്. പോസിറ്റീവായവര്‍ക്ക് കൂടുതൽ സുരക്ഷ നൽകി മാറ്റിപ്പാര്‍പ്പിക്കണം. നിര്‍മ്മാണ തൊഴിലാളികൾ സെറ്റിൽ തന്നെ താമസിക്കണം. അതല്ലെങ്കിൽ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇതിൽ തൊഴിൽ വകുപ്പ് മേൽന്നോട്ടം വഹിക്കുമെന്നും ഭക്ഷണം തദ്ദേശ സമിതികൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും യാചകര്‍ പ്രദേശത്ത് ഉണ്ടെങ്കിൽ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിൽ വീടുകളിൽ അല്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിൽ കൺട്രോൾ റൂമുകളും മെഡിക്കൽ ടീമുകളും രൂപീകരിക്കണം. സ്വകാര്യ-സര്‍ക്കാര്‍ ഡോക്ടര്‍മാരെ അതത് തദ്ദേശ സ്ഥാപന പരിധികളിലെ ടീമുകളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പരിധികളിൽ സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയിൽ നിന്നും ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്. പോസിറ്റീവായവര്‍ക്ക് കൂടുതൽ സുരക്ഷ നൽകി മാറ്റിപ്പാര്‍പ്പിക്കണം. നിര്‍മ്മാണ തൊഴിലാളികൾ സെറ്റിൽ തന്നെ താമസിക്കണം. അതല്ലെങ്കിൽ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇതിൽ തൊഴിൽ വകുപ്പ് മേൽന്നോട്ടം വഹിക്കുമെന്നും ഭക്ഷണം തദ്ദേശ സമിതികൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.