കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തും. ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ ജില്ലയുടെ പല മേഖലകളും കലുഷിതമാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കില്ലെന്നാണ് സൂചന. നിരവധി രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട കൃപേഷിൻെറയും ശരത് ലാലിൻെറയും വീട് ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു.
കാസര്‍കോട് സിപിഎമ്മിൻെറ പുതിയ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് കാസർഗോഡുള്ളത്.
മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കാസർഗോഡ് കൊലപാതകക്കേസ് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കേസിന് പിന്നിൽ സിപിഎമ്മിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതു പുറത്തു കൊണ്ടുവരണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിൻെറയും കുടുംബങ്ങളുടെ ആവശ്യം.
കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലും ഫലപ്രദമായും പൂര്‍ത്തീകരിക്കുക പോലീസിന് തലവേദനയാണ്.
കാസര്‍കോട് സിപിഎമ്മിൻെറ പുതിയ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് കാസർഗോഡുള്ളത്.
മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കാസർഗോഡ് കൊലപാതകക്കേസ് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കേസിന് പിന്നിൽ സിപിഎമ്മിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതു പുറത്തു കൊണ്ടുവരണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിൻെറയും കുടുംബങ്ങളുടെ ആവശ്യം.
കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലും ഫലപ്രദമായും പൂര്‍ത്തീകരിക്കുക പോലീസിന് തലവേദനയാണ്.