തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോർട്ട്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് 68 കാരനായ കോടിയേരി ചികിത്സയിൽ കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചെന്നൈയിൽ എത്തി കോടിയേരിയെ സന്ദർശിക്കും. രാവിലെ ചെന്നൈ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രി നേരെ അപ്പോളോ ആശുപത്രിയിലേക്ക് എത്തും. ഇന്ന് പകൽ മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ തുടരും.
കഴിഞ്ഞ രണ്ടാഴ്ചയായി കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിൻ്റെ അവശതയും കോടിയേരിക്ക് ഉണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ. നേരത്തെ അമേരിക്കയിൽ ചികിത്സ നൽകിയ ഡോക്ടർമാരുടെ സംഘവുമായും അപ്പോളോയിലെ ഡോക്ടർമാർ കൂടിയാലോചന നടത്തുന്നുണ്ട്.
നിയുക്ത സ്പീക്കർ എ എൻ ഷംസീർ, പുതിയ മന്ത്രി എം ബി രാജേഷ് എന്നിവർ ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിച്ചിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ സംഘവും അദ്ദേഹത്തെ കണ്ടു. ചെന്നൈയിലേക്ക് പോകുന്നതിനു മുന്നോടിയായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയായി കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിൻ്റെ അവശതയും കോടിയേരിക്ക് ഉണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ. നേരത്തെ അമേരിക്കയിൽ ചികിത്സ നൽകിയ ഡോക്ടർമാരുടെ സംഘവുമായും അപ്പോളോയിലെ ഡോക്ടർമാർ കൂടിയാലോചന നടത്തുന്നുണ്ട്.
നിയുക്ത സ്പീക്കർ എ എൻ ഷംസീർ, പുതിയ മന്ത്രി എം ബി രാജേഷ് എന്നിവർ ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിച്ചിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ സംഘവും അദ്ദേഹത്തെ കണ്ടു. ചെന്നൈയിലേക്ക് പോകുന്നതിനു മുന്നോടിയായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.