തിരുവനന്തപുരം: കീഴുദ്യോഗസ്ഥരെ അടിമപ്പണിയ്ക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഉയര്‍ന്ന ജനാധിപത്യമൂല്യമുള്ള കേരളത്തിൽ അതിനനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പോലീസ് തലപ്പത്തുള്ളവരുമായുള്ള യോഗത്തിലാണ് മുഖ്യമന്ത്രി പോലീസിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.
വര്‍ക്ക് അറേഞ്ച്മെന്‍റ് അനന്തമായി നീളരുതെന്നും അനാവശ്യമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചവരെ തിരികെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
വര്‍ക്ക് അറേഞ്ച്മെന്‍റ് അനന്തമായി നീളരുതെന്നും അനാവശ്യമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചവരെ തിരികെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.