തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞടിച്ച പ്രളയത്തെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം നടത്തിയെന്ന ഹര്ജിന്മേൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ് അയക്കും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് 17 മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കുന്നതിനാണ് ലോകായുക്തയുടെ ഫുള്‍ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കേരള സര്‍വ്വകലാശാലയുടെ മുൻ സിൻഡിക്കേറ്റ് അംഗമായ ആര്.എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലെന്നും അതിനാൽ ചട്ടപ്രകാരം മാത്രമേ ഉപയോഗിക്കാനാവൂവെന്നാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
അന്തരിച്ച എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റേയും ചെങ്ങന്നൂര്‍ മുൻ എംഎൽഎ കെ.കെ രാമചന്ദ്രന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും ലക്ഷങ്ങള്‍ അനുവദിച്ചതായി കാണിച്ചാണ് ഹര്‍ജി. ഹര്‍ജി ഫയലിൽ സ്വീകരിച്ച ലോകായുക്ത നോട്ടീസയച്ചശേഷം കേസ് ഫെബ്രുവരി 15ന് പരിഗണിക്കും.
അന്തരിച്ച എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റേയും ചെങ്ങന്നൂര്‍ മുൻ എംഎൽഎ കെ.കെ രാമചന്ദ്രന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും ലക്ഷങ്ങള്‍ അനുവദിച്ചതായി കാണിച്ചാണ് ഹര്‍ജി. ഹര്‍ജി ഫയലിൽ സ്വീകരിച്ച ലോകായുക്ത നോട്ടീസയച്ചശേഷം കേസ് ഫെബ്രുവരി 15ന് പരിഗണിക്കും.