തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറഇയിപ്പ് ലഭിക്കാൻ വൈകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം വള്ളങ്ങള്‍ ഉപേക്ഷിച്ച് കപ്പലിൽ മടങ്ങാൻ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും തൊഴിലാളികളുടെ നിസ്സഹകരണം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 33 വള്ളങ്ങളിൽ ഉള്ളവര്‍ മടങ്ങാൻ തയ്യാറല്ലെന്നും എന്നാൽ ഇവര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
33 പേര്‍ ഇതുവരെ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതൽ വിമാനങ്ങള്‍ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ തെക്കൻ ജില്ലകളിൽ 13 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം വള്ളങ്ങള്‍ ഉപേക്ഷിച്ച് കപ്പലിൽ മടങ്ങാൻ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും തൊഴിലാളികളുടെ നിസ്സഹകരണം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 33 വള്ളങ്ങളിൽ ഉള്ളവര്‍ മടങ്ങാൻ തയ്യാറല്ലെന്നും എന്നാൽ ഇവര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
33 പേര്‍ ഇതുവരെ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതൽ വിമാനങ്ങള്‍ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ തെക്കൻ ജില്ലകളിൽ 13 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും മുഖ്യമന്ത്രി പറഞ്ഞു.