തിരുവനന്തപുരം: കഴിവുറ്റ നമ്മുടെ യുവതലമുറയെ സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യമാണ് കേരളത്തിന് സ്വന്തമായൊരു കമ്പ്യൂട്ടർ എന്ന പദ്ധതിയിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഗുണമേന്മയുള്ള ലാപ്ടോപ്പുകളും സെർവറുകളും കേരളത്തിൽതന്നെ നിർമ്മിക്കാനുള്ള 'കൊക്കോണിക്സ് ' എന്ന സംരംഭത്തിന് തുടക്കമാവുകയാണെന്നും അദ്ദേഹം കുറിച്ചിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോർത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്ഐഡിസി, ആക്സിലറോൺ എന്നിവർ കൂടി പങ്കാളികളായ പൊതു-സ്വകാര്യ സംരംഭമാണ് ഇത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റൽ കമ്പനിയുടെ മാർഗനിർദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്.
തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കേന്ദ്രത്തിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. സർക്കാർ ഓഫീസുകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവർഷം രണ്ടുലക്ഷം ലാപ്ടോപ്പുകളുടെ ഉൽപാദനത്തിനുള്ള ശേഷി കൊക്കോണിക്സിനുണ്ട്.
ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സർക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊക്കോണിക്സിന്റെ ആദ്യ നിര ലാപ്ടോപ്പുകൾ ഫെബ്രുവരി 11ന് ഡൽഹിയിൽ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കേന്ദ്രത്തിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. സർക്കാർ ഓഫീസുകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവർഷം രണ്ടുലക്ഷം ലാപ്ടോപ്പുകളുടെ ഉൽപാദനത്തിനുള്ള ശേഷി കൊക്കോണിക്സിനുണ്ട്.
ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സർക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊക്കോണിക്സിന്റെ ആദ്യ നിര ലാപ്ടോപ്പുകൾ ഫെബ്രുവരി 11ന് ഡൽഹിയിൽ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.