തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ ഞെട്ടിക്കുന്ന തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്ന നേതാക്കൾ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവദിത്തം തനിക്കാണ്. പരസ്‌പരം പഴിചാരാതെ മുന്നോട്ട് പോകുകയാണ് ആവശ്യം. ഇത്തരം രീതികൾ ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. പാർട്ടിയിലും പാർലമെൻ്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്ക് ചിരിക്കാനുള്ള അവസരം ഉണ്ടാക്കരുത്. കോൺഗ്രസിൽ നിന്നും ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ജയിക്കാതിരിക്കാൻ ബിജെപി എൽഡിഎഫിന് വോട്ട് മറിക്കുകയായിരുന്നു. 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുമെന്ന രീതിയിലാണ് മണ്ഡലം പുനർ നിർണയം നടന്നത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞ് കൊണ്ടാണ് വോട്ട് മറിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവദിത്തം തനിക്കാണ്. പരസ്‌പരം പഴിചാരാതെ മുന്നോട്ട് പോകുകയാണ് ആവശ്യം. ഇത്തരം രീതികൾ ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. പാർട്ടിയിലും പാർലമെൻ്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്ക് ചിരിക്കാനുള്ള അവസരം ഉണ്ടാക്കരുത്. കോൺഗ്രസിൽ നിന്നും ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ജയിക്കാതിരിക്കാൻ ബിജെപി എൽഡിഎഫിന് വോട്ട് മറിക്കുകയായിരുന്നു. 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുമെന്ന രീതിയിലാണ് മണ്ഡലം പുനർ നിർണയം നടന്നത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞ് കൊണ്ടാണ് വോട്ട് മറിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.