ചെമ്പനോട: കോഴിക്കോട് ജില്ലയിലെ ചെമ്പോനോടയിലെ കർഷകൻ ആയിരുന്ന ജോയിയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു എന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാർ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇക്കാര്യത്തിൽ വരുത്തിയത് ഗുരുതരവീഴ്ചയാണ്. ഉദ്യോഗസ്ഥർ ബോധപൂർവം വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. താലൂക്കിലെയും വില്ലേജ് ഓഫീസിലെയും രണ്ടു വീതം പേർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. മനോരമ ന്യൂസാണ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
ചെമ്പനോടയിലെ കർഷകൻ ആയ ജോയി സ്വന്തമായുള്ള തൻ്റെ ഭൂമിയുടെ കരം സ്വീകരിക്കാത്തതിനെ തുടർന്ന് ജൂൺ 21നാണ് ആത്മഹത്യ ചെയ്തത്. ചെമ്പനോട വില്ലേജ് ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. ജോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റൻ്റ് സിലീഷ് തോമസ്, വില്ലേജ് ഓഫീസർ സണ്ണി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
Collector report on Chempanoda farmer suicide
Kozhikode district Collector report on Chempanoda farmer Joy's suicide