കോഴിക്കോട്: വടകരയിലെ കോളേജ് വിദ്യാര്‍ഥിനി ഹസ്നാസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.എസ് കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
ഹസ്നാസിന്‍റെ ആത്മഹത്യയുടെ ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കെണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.
എംഎച്ച്ഇഎസ് കോളെജിലെ രണ്ടാം വർഷ മൈക്രോ ബയോളജി വിദ്യാർഥിനിയായ ഹസ്നാസ്(19) നെ വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോളേജിലെ റാഗിങ്ങിൽ മനംനൊന്താണ് ഹസ്നാസ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, കോളേജില്‍ റാഗിങ് നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.
ഹസ്നാസിന്‍റെ ആത്മഹത്യയുടെ ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കെണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.
എംഎച്ച്ഇഎസ് കോളെജിലെ രണ്ടാം വർഷ മൈക്രോ ബയോളജി വിദ്യാർഥിനിയായ ഹസ്നാസ്(19) നെ വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോളേജിലെ റാഗിങ്ങിൽ മനംനൊന്താണ് ഹസ്നാസ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, കോളേജില്‍ റാഗിങ് നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.