കൊച്ചി: ശബരിമലയിൽ മാവോവാദികളെ കൂട്ടുപിടിച്ച് അക്രമത്തിന് ശ്രമിക്കുകയാണ് സർക്കാരെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. മാവോവാദികളും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ്. ഇത് രണ്ടും ചേരുന്ന കമ്മ്യൂണിസ്റ്റ് പരിവാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ശശികല പറഞ്ഞു. ശബരിമല കർമ്മസമിതി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്ത് നടക്കാൻ പോവുന്ന വനിതാമതിൽ വിജയിക്കും. അതിപ്പോൾ സർക്കാർ ഏറ്റെടുത്ത് നടത്തുന്ന പരിപാടിയാണ്. സിപിഎം മതിലും ചങ്ങലയും കെട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനുള്ള സംഘടനാ സംവിധാനം ഉണ്ടായിരുന്നു. സ്ത്രീകളെ അടിമകളാക്കിയാണ് വനിതാമതിലിൽ പങ്കെടുപ്പിക്കുന്നതെന്നും കെപി ശശികല പറഞ്ഞു.
അയ്യപ്പ ഭക്തരുടെ ക്ഷമ നശിക്കുന്ന നിലയിലാണ് കാര്യങ്ങൾ പോവുന്നത്. ഇത് വരെ നിയന്ത്രണം പാലിക്കാൻ ഭക്തർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇനിയും കാര്യങ്ങൾ ഇങ്ങനെ പോയാൽ സമൂഹം പ്രതികരിക്കും. വലിയ പ്രതിഷേധത്തിന് തന്നെ കേരളം സാക്ഷ്യം വഹിക്കുമെന്നും ശശികല വ്യക്തമാക്കി.
സംസ്ഥാനത്ത് നടക്കാൻ പോവുന്ന വനിതാമതിൽ വിജയിക്കും. അതിപ്പോൾ സർക്കാർ ഏറ്റെടുത്ത് നടത്തുന്ന പരിപാടിയാണ്. സിപിഎം മതിലും ചങ്ങലയും കെട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനുള്ള സംഘടനാ സംവിധാനം ഉണ്ടായിരുന്നു. സ്ത്രീകളെ അടിമകളാക്കിയാണ് വനിതാമതിലിൽ പങ്കെടുപ്പിക്കുന്നതെന്നും കെപി ശശികല പറഞ്ഞു.
അയ്യപ്പ ഭക്തരുടെ ക്ഷമ നശിക്കുന്ന നിലയിലാണ് കാര്യങ്ങൾ പോവുന്നത്. ഇത് വരെ നിയന്ത്രണം പാലിക്കാൻ ഭക്തർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇനിയും കാര്യങ്ങൾ ഇങ്ങനെ പോയാൽ സമൂഹം പ്രതികരിക്കും. വലിയ പ്രതിഷേധത്തിന് തന്നെ കേരളം സാക്ഷ്യം വഹിക്കുമെന്നും ശശികല വ്യക്തമാക്കി.