ചേര്‍ത്തല: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം - കൊച്ചി ഇലക്ട്രിക് ബസ് ആദ്യയാത്രയിൽ തന്നെ വഴിയിലായത് ട്രാഫിക് ബ്ലോക്ക് മൂലമെന്ന് കണ്ടക്ടര്‍. കൊച്ചിയിലേയ്ക്കുള്ള യാത്രയിൽ തിരുവനന്തപുരം മുതൽ മിക്ക സ്ഥലങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നുവെന്ന് ബസിലെ കണ്ടക്ടറായ ഫാത്തിമ പറഞ്ഞു. എന്നാൽ തിരുവനന്തപുരത്തു നിന്ന് ഇതിനു മുൻപ് പുറപ്പെട്ട ബസുകള്‍ ബാറ്ററി തീരുന്നതിനു മുൻപേ തന്നെ എറണാകുളത്ത് എത്തിച്ചേര്‍ന്നെന്നും അവര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലും അധികം വൈകാതെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിടാൻ സാധിച്ചെന്ന് അവര്‍ ഒരു മലയാളം വാര്‍ത്താ ചാനലിനോട് പറഞ്ഞു. അടുത്ത ഡിപ്പോയിൽ നിന്ന് കൂടുതൽ ജീവനക്കാര്‍ എത്തിയ ശേഷം മാത്രമേ ബസ് റോഡിൽ നിന്ന് മാറ്റാൻ കഴിയൂ.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. ബിവൈഡി കമ്പനി നിര്‍മിച്ച ബസുകള്‍ മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയിൽ നിന്നാണ് കെഎസ്ആര്‍ടിസി പാട്ടത്തിനെടുത്തിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ ബസുകളും ഇലക്ട്രിക് ആക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെന്ന ആക്ഷേപം ശക്തമാണ്. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം കൂടുതൽ യാത്രാസമയം വേണ്ടിവന്നാൽ ബസുകള്‍ വഴിയിലാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹ്രസ്വദൂരസര്വീസുകള്ക്ക് ഉപയോഗിക്കേണ്ട ബസുകള്‍ ഉപയോഗിച്ചാണ് കോര്പ്പറേഷൻ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതെന്ന പ്രശ്നവുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. ബിവൈഡി കമ്പനി നിര്‍മിച്ച ബസുകള്‍ മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയിൽ നിന്നാണ് കെഎസ്ആര്‍ടിസി പാട്ടത്തിനെടുത്തിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ ബസുകളും ഇലക്ട്രിക് ആക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെന്ന ആക്ഷേപം ശക്തമാണ്. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം കൂടുതൽ യാത്രാസമയം വേണ്ടിവന്നാൽ ബസുകള്‍ വഴിയിലാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹ്രസ്വദൂരസര്വീസുകള്ക്ക് ഉപയോഗിക്കേണ്ട ബസുകള്‍ ഉപയോഗിച്ചാണ് കോര്പ്പറേഷൻ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതെന്ന പ്രശ്നവുമുണ്ട്.