ആപ്പ്ജില്ല

കുമ്പസാര രഹസ്യം പുറത്തായി, യുവതി ആത്മഹത്യ ചെയ്തു

കുമ്പസരിച്ച കാര്യങ്ങള്‍ വൈദികന്‍ മറ്റൊരു സ്ത്രീയോട് പറഞ്ഞതും അതിനെത്തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളുമാണ് യുവതിയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു.

Samayam Malayalam 6 Jul 2018, 12:59 pm
കോട്ടയം: വൈദികര്‍ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തായതിന് പിന്നാലെ സഭയ്ക്ക് നേരെ വീണ്ടും ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് ഒരു കേസ് കൂടി. കുമ്പസരിച്ച കാര്യങ്ങള്‍ വൈദികന്‍ മറ്റൊരു സ്ത്രീയോട് പറഞ്ഞതും അതിനെത്തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളുമാണ് യുവതിയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു.
Samayam Malayalam confession23456


2015 ഒക്ടോബര്‍ 21നാണ് സംഭവം ഉണ്ടായത്. സഭാനേതൃത്വം പൂഴ്‌ത്തിവച്ച ഈ കേസ് മൂന്നു വര്‍ഷത്തിനുശേഷമാണ് പുറത്തുവരുന്നത്. ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ സ്വദേശിയും തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗവുമായിരുന്നു യുവതി.
ഇവര്‍ കുമ്പസരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ വികാരി മറ്റൊരു സ്ത്രീയോട് പറഞ്ഞു. പള്ളികമ്മിറ്റിയില്‍ വച്ച് ഈ സ്ത്രീ അക്കാര്യം പറഞ്ഞു യുവതിയെ ആക്ഷേപിച്ചു. തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.

മരിക്കും മുന്‍പേ തന്‍റെ മരണത്തിനു ഉത്തരവാദികളായവരെക്കുറിച്ച് ആത്മഹത്യാ കുറിപ്പില്‍ യുവതി എഴുതിയിട്ടുണ്ട്.

''എന്റെ മരണത്തിനു കാരണം വൈദികനും ഈ സ്ത്രീയുമാണ്. അവരെ അറസ്റ്റ് ചെയ്യണം. എന്നെ അപമാനിച്ചു, എനിക്ക് മനോവിഷമം ഉണ്ടായി. ദയവുചെയ്ത് ഇവരെ വെറുതെ വിടരുത്. പള്ളിയില്‍ ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. അച്ചന്‍ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെയും അറസ്റ്റ് ചെയ്യണം'' ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ ഇത്തരത്തില്‍ എഴുതിയിരിക്കുന്നു.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടവകാംഗം സഭാനേതൃത്വത്തിന് പരാതി നല്കിയിരുന്നു. എന്നാല്‍ സഭാനേതൃത്വം ഈ സംഭവം കാര്യമായി എടുത്തില്ല. തുടര്‍ന്ന് കോയിപ്രം പൊലീസില്‍ പരാതി നല്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ മരണക്കുറിപ്പ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ കേസ് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും സഭാനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു, മാത്രമല്ല, പരാതി നല്കിയ വ്യക്തിയെ പത്തു വര്‍ഷത്തേക്ക് ഇടവകചുമതലകളില്‍ നിന്നും വിലക്കിയെന്നും പറയപ്പെടുന്നു.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈദികന് പങ്കുള്ളതായി അറിഞ്ഞിട്ടില്ലെന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ആക്ഷേപം പരിശോധിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോണ്‍ വ്യക്തമാക്കിയതായി കേരളകൌമുദി റിപ്പോര്‍ട്ട്
ചെയ്തു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്