ആപ്പ്ജില്ല

നിപ്പ വൈറസ് സ്ഥിരീകരിച്ചു; മരണസംഖ്യ ഒന്‍പതായി‌

വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്!!!

Samayam Malayalam 21 May 2018, 5:39 pm
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച്‌ ഇന്ന് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പതായി. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച്‌ മൂന്നുപേര്‍ വീതമാണ് ഇന്ന് മരിച്ചത്. ലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച്‌ ഒരു കുടുംബത്തിലെ മുന്നുപേര്‍ മ രിച്ചിരുന്നു. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാല്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.
Samayam Malayalam ff



കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ കുടുംബാംഗങ്ങളടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ പനിക്ക് പിന്നിൽ നിപ്പാ വൈറസ് എന്ന് സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ഈ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് സമാന ലക്ഷണങ്ങളുമായി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും ആറ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്. വവ്വാൽ കടിച്ച പഴം കഴിച്ചതിനാലാണ് പനി പകർന്നതെന്നാണ് ആദ്യ നിഗമനം.

ഇന്നത്തെ ആറ് മരണങ്ങളിലും നിപ്പാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മണിപ്പാൽ വൈറോളജി ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.‌

Read this story in Hindi

പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും. പനിയെക്കുറിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കും. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.

Read this story in English

മരിച്ചവരുടെ മരണാനന്തരചടങ്ങുകളിൽ പങ്കെടുത്തവരുടെ പരിശോധനയ്ക്കായി രക്തസാമ്പുളുകൾ ശേഖരിച്ചിട്ടുണ്ട്. പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കൺട്രോള്‍ റൂം നമ്പർ- 0495-2376063.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്