കോഴഞ്ചേരി: വെള്ളിയാഴ്ച രാത്രിയിൽ കുരങ്ങുമലയിൽ സംഘർഷത്തെ തുടർന്ന് ഐഎൻടിയുസി പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്. ചരിവുകാലായിൽ മറിയയുടെ മകൻ പ്രവീൺ രാജ്( 30) എന്ന റിജോയാണ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. പ്രവീൺ രാജ് ഐഎൻടിയുസി പ്രവർത്തകനാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതി പട്ടികയിൽ സിപിഎം പ്രവർത്തകരാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കോഴഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, പ്രതികളെ കണ്ടെത്തണമെന്നും തങ്ങൾ അല്ല ഇതിന് പിന്നിലെന്നും വ്യക്തമാക്കി സിപിഎമ്മും രംഗത്തെത്തി.
സെന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ കുരങ്ങുമല ഭാഗത്ത് എത്തിയപ്പോൾ കാണാൻ നിന്നവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പത്ത് പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചു വരുന്നതേയുള്ളെന്ന് പോലീസ് വെളിപ്പെടുത്തി. കേസിലെ മുഖ്യമപ്രതിയെന്ന് സംശയിക്കുന്ന ആൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾ ഉൾപ്പടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയെന്ന് ഡിവൈഎസ്പി എസ്.റഫീഖ് അറിയിച്ചു.
പ്രവീൺ രാജിന്റെ സംസ്കാരം ഇന്ന് രണ്ടു മണിക്ക് നടക്കും. ആറന്മുള എസ്എച്ച്ഒ ഒ.ബി അനിലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കുരങ്ങുമലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
സെന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ കുരങ്ങുമല ഭാഗത്ത് എത്തിയപ്പോൾ കാണാൻ നിന്നവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പത്ത് പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചു വരുന്നതേയുള്ളെന്ന് പോലീസ് വെളിപ്പെടുത്തി. കേസിലെ മുഖ്യമപ്രതിയെന്ന് സംശയിക്കുന്ന ആൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾ ഉൾപ്പടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയെന്ന് ഡിവൈഎസ്പി എസ്.റഫീഖ് അറിയിച്ചു.
പ്രവീൺ രാജിന്റെ സംസ്കാരം ഇന്ന് രണ്ടു മണിക്ക് നടക്കും. ആറന്മുള എസ്എച്ച്ഒ ഒ.ബി അനിലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കുരങ്ങുമലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.