ന്യൂഡല്‍ഹി: ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. ഇരുവരും മത്സരിക്കുന്ന കാര്യം നേരത്തെ തന്നെ അറിഞ്ഞിരുന്നു. പക്ഷേ, ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ഇന്നാണ് സ്ഥിരീകരിക്കുന്നത്. പ്രഖ്യാപനം വൈകിയ വയനാട്, വടകര സീറ്റുകളില്‍ ടി. സിദ്ദീഖിനെയും കെ. മുരളീധരനെയും മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഇവരുടെ പേരുകള്‍ ഇന്നത്തെ ഔദ്യോഗിക കോണ്‍ഗ്രസ് പട്ടികയില്‍ ഇല്ല.
ഇന്ന് പുറത്തുവിട്ട ഔദ്യോഗിക പട്ടികയില്‍ ഒമ്പത് സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികളെയും മഹാരാഷ്ട്രയില്‍ നിന്നുള്ള ഏഴ് സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോൺഗ്രസിൽ തർക്കമുണ്ടായിരുന്ന വടകര, വയനാട് സീറ്റുകളില്‍ ധാരണയായത്. കെ മുരളീധരൻ വടകരയിലും വയനാട്ടിൽ ടി സിദ്ദിഖും മത്സരിക്കുമെന്നാണ് തീരുമാനം. വടകരയിൽ ആര് മത്സരിച്ചാലും ജയം ഉറപ്പാണെന്നാണ് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്
അക്രമരാഷ്ട്രീയത്തെ എതിർക്കുന്ന ആളുകൾ കമ്മ്യൂണിസ്റ്റുപാർട്ടിയിൽത്തന്നെയുണ്ട്. അവർ ആ മണ്ഡലത്തിലുമുണ്ട്. ഏറ്റവും മിടുക്കനായ സ്ഥാനാർത്ഥികളിൽ ഒരാളാണ് മുരളീധരൻ. അതുകൊണ്ട് മുരളീധരനെ വടകരയിൽ വിജയിപ്പിച്ചെടുക്കാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ മത്സരിക്കാനുള്ള സന്നദ്ധത മുരളീധരൻ അറിയിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
ഇന്ന് പുറത്തുവിട്ട ഔദ്യോഗിക പട്ടികയില്‍ ഒമ്പത് സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികളെയും മഹാരാഷ്ട്രയില്‍ നിന്നുള്ള ഏഴ് സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോൺഗ്രസിൽ തർക്കമുണ്ടായിരുന്ന വടകര, വയനാട് സീറ്റുകളില്‍ ധാരണയായത്. കെ മുരളീധരൻ വടകരയിലും വയനാട്ടിൽ ടി സിദ്ദിഖും മത്സരിക്കുമെന്നാണ് തീരുമാനം. വടകരയിൽ ആര് മത്സരിച്ചാലും ജയം ഉറപ്പാണെന്നാണ് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്
അക്രമരാഷ്ട്രീയത്തെ എതിർക്കുന്ന ആളുകൾ കമ്മ്യൂണിസ്റ്റുപാർട്ടിയിൽത്തന്നെയുണ്ട്. അവർ ആ മണ്ഡലത്തിലുമുണ്ട്. ഏറ്റവും മിടുക്കനായ സ്ഥാനാർത്ഥികളിൽ ഒരാളാണ് മുരളീധരൻ. അതുകൊണ്ട് മുരളീധരനെ വടകരയിൽ വിജയിപ്പിച്ചെടുക്കാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ മത്സരിക്കാനുള്ള സന്നദ്ധത മുരളീധരൻ അറിയിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.