തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നു. കോൺഗ്രസ് സംഘടിപ്പിക്കുന്ന കെ കരുണാകരൻ അനുസ്മരണത്തി. നിന്നാണ് ഗവര്‍ണറെ പാര്‍ട്ടി ഒഴിവാക്കിയത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. കെ മുരളീധരൻ എം പിയുടെ എതിര്‍പ്പ് പരിഗണിച്ചാണ് ഗവര്‍ണര്‍ക്കുള്ള ക്ഷണം പാര്‍ട്ടി റദ്ദാക്കിയതെന്നാണ് വിവരം. അതേസമയം, രമേശ് ചെന്നിത്തലയുടെ കത്ത് തന്റെ ട്വിറ്റര്‍ ഹാൻഡിലിലൂടെ പുറത്തു വിട്ട ഗവര്‍ണര്‍ ആരിഫ് ഖാൻ തന്റെ വിയോജിപ്പ് ആവര്‍ത്തിച്ചു. സംസാരിക്കാനും വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും അതേസമയം ജനാധിപത്യം സംവാദത്തിനുള്ള ഇടം കൂടി ഒരുക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ചു. ഞാൻ എന്റെ കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്നു, പക്ഷെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു മുന്നിൽ വാതിലടയ്ക്കുന്നില്ല. ഗവര്‍ണര്‍ പറഞ്ഞു.
തന്നോട് വിയോജിക്കുന്നവരെ താൻ ബഹുമാനിക്കുന്നുവെന്നും സംവാദത്തിനായി അവരെ രാജ്ഭവനിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഈ ഒരു ആവശ്യത്തിനായി അവര്‍ തന്നെ വീണ്ടും ക്ഷണിക്കുകയാണെങ്കിൽ അനുകൂലമായി പ്രതികരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന്റെ അനുസ്മരണത്തിൽ പങ്കെടുക്കണമെന്നും കുടുംബാംഗങ്ങളെ കാണണമെന്നുമുണ്ടായിരുന്നു. എന്നാൽ എന്റ സാന്നിധ്യം അവിടെ പ്രതിഷേധത്തിന് കാരണമാകുമെന്നത് കാണിച്ച് ക്ഷണം നിരസിച്ച സംഘാടകരുടെ അപേക്ഷ സ്വീകരിക്കുന്നു. ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ചു.
Also Read: പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമ്മൻ വിദ്യാർഥിയോട് രാജ്യം വിടാൻ നിർദേശം; തിരിച്ചു പോകുന്നുവെന്ന് ജേക്കബ്
കരുണാകരനെക്കുറിച്ച് നല്ല ഓര്‍മകളാണ് ഉള്ളതെന്നും കരുണാകരന് നേതൃത്വം ജീവിതരീതിയായിരുന്നുവെന്നും ആരിഫ് ഖാൻ പറഞ്ഞു. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ലെന്നും വരും തലമുറകള്‍ക്കും അദ്ദേഹം ഒരു മാതൃകയാണെന്നും ആരിഫ് ഖാൻ കൂട്ടിച്ചേര്‍ത്തി. ഡൽഹിയിൽ കരുണാകരൻ തന്റെ അയൽക്കാരനായിരുന്നുവെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
Also Read: പൗരത്വ നിയമത്തെ വിമര്‍ശിച്ച് ഷെയിൻ നിഗം; നമ്മുടെ സ്വന്തം രാജ്യത്ത് നമ്മൾ രണ്ടാം കിട പൗരന്മാർ ആകുന്നുവെന്ന് താരം
പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ കേരളത്തിൽ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ഗവര്‍ണര്‍ക്കുള്ള ക്ഷണം റദ്ദാക്കിയത്. പൗരത്വ നിയമ വിഷയം വരും മുൻപാണ് ഗവര്‍ണറെ ചടങ്ങിലേയ്ക്ക ക്ഷണിച്ചതെന്നും എന്നാൽ മതനിരപേക്ഷ നേതാവായ കരുണാകരന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്നത്തെ നിലയിൽ ഗവര്‍ണര്‍ യോഗ്യനല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തന്നോട് വിയോജിക്കുന്നവരെ താൻ ബഹുമാനിക്കുന്നുവെന്നും സംവാദത്തിനായി അവരെ രാജ്ഭവനിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഈ ഒരു ആവശ്യത്തിനായി അവര്‍ തന്നെ വീണ്ടും ക്ഷണിക്കുകയാണെങ്കിൽ അനുകൂലമായി പ്രതികരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന്റെ അനുസ്മരണത്തിൽ പങ്കെടുക്കണമെന്നും കുടുംബാംഗങ്ങളെ കാണണമെന്നുമുണ്ടായിരുന്നു. എന്നാൽ എന്റ സാന്നിധ്യം അവിടെ പ്രതിഷേധത്തിന് കാരണമാകുമെന്നത് കാണിച്ച് ക്ഷണം നിരസിച്ച സംഘാടകരുടെ അപേക്ഷ സ്വീകരിക്കുന്നു. ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ചു.
Also Read: പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമ്മൻ വിദ്യാർഥിയോട് രാജ്യം വിടാൻ നിർദേശം; തിരിച്ചു പോകുന്നുവെന്ന് ജേക്കബ്
കരുണാകരനെക്കുറിച്ച് നല്ല ഓര്‍മകളാണ് ഉള്ളതെന്നും കരുണാകരന് നേതൃത്വം ജീവിതരീതിയായിരുന്നുവെന്നും ആരിഫ് ഖാൻ പറഞ്ഞു. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ലെന്നും വരും തലമുറകള്‍ക്കും അദ്ദേഹം ഒരു മാതൃകയാണെന്നും ആരിഫ് ഖാൻ കൂട്ടിച്ചേര്‍ത്തി. ഡൽഹിയിൽ കരുണാകരൻ തന്റെ അയൽക്കാരനായിരുന്നുവെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
Also Read: പൗരത്വ നിയമത്തെ വിമര്‍ശിച്ച് ഷെയിൻ നിഗം; നമ്മുടെ സ്വന്തം രാജ്യത്ത് നമ്മൾ രണ്ടാം കിട പൗരന്മാർ ആകുന്നുവെന്ന് താരം
പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ കേരളത്തിൽ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ഗവര്‍ണര്‍ക്കുള്ള ക്ഷണം റദ്ദാക്കിയത്. പൗരത്വ നിയമ വിഷയം വരും മുൻപാണ് ഗവര്‍ണറെ ചടങ്ങിലേയ്ക്ക ക്ഷണിച്ചതെന്നും എന്നാൽ മതനിരപേക്ഷ നേതാവായ കരുണാകരന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്നത്തെ നിലയിൽ ഗവര്‍ണര്‍ യോഗ്യനല്ലെന്നും മുരളീധരൻ വ്യക്തമാക്കി.