ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ എന്നിവർ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. ഹൈക്കമാൻഡ് തീരുമാനമാണ് ഏറ്റവും നിർണായകം. സിറ്റിങ് എംപിമാർ, എംഎൽഎമാർ എന്നിവർ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനമാണ് മുഖ്യം. എറണാകുളം മണ്ഡലത്തിൽ കെ.വി തോമസിന് പകരം ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ, വടകര,വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അനിശ്ചിതത്വം നിലനിൽക്കുന്നത്.
ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ തന്നെ സജീവമായി പരിഗണിക്കുമ്പോൾ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ ഉയർന്നു കേൾക്കുന്നു. പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി മത്സരിക്കില്ലെങ്കിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർഥി എന്നാണ് സൂചന. കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടു നൽകേണ്ടെന്നാണ് ഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. വടകരയിൽ ആർഎംപി നേതാവ് കെ.കെ രമയെ പിന്തുണക്കുന്ന കാര്യത്തിലും രാഹുൽ ഗാന്ധി ഇന്ന് അന്തിമ തീരുമാനം അറിയിക്കും.
ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ തന്നെ സജീവമായി പരിഗണിക്കുമ്പോൾ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ ഉയർന്നു കേൾക്കുന്നു. പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി മത്സരിക്കില്ലെങ്കിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർഥി എന്നാണ് സൂചന. കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടു നൽകേണ്ടെന്നാണ് ഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. വടകരയിൽ ആർഎംപി നേതാവ് കെ.കെ രമയെ പിന്തുണക്കുന്ന കാര്യത്തിലും രാഹുൽ ഗാന്ധി ഇന്ന് അന്തിമ തീരുമാനം അറിയിക്കും.