തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഈ മാസം 31 ഓടെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ. ഘടകകക്ഷികളുമായുളള സീറ്റ് വിഭജനചർച്ച തുടരുകയാണെന്നും ഈ മാസം 26 ഓടെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗുമായി ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് ആർഎസ്പിക്ക് വിട്ടു നൽകുന്നതിന് പകരമായി നൽകേണ്ട സീറ്റിനെ കുറിച്ചാണ് കോൺഗ്രസ് ലീഗുമായി ധാരണയിൽ എത്താത്തത്. രവിപുരത്തിനു പകരം ചടയമംഗലം നൽകാമെന്ന് ഇന്നലത്തെ ചർച്ചയിലും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ കരുനാഗപ്പള്ളി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ലീഗ്. സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്ന് സുധീരൻ പറഞ്ഞു.
28 മുതൽ 30 വരെ ഡൽഹിയിൽ മുതിർന്ന നേതാക്കൾ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ പങ്കെടുക്കും. അതിന് ശേഷം 31 ഓടെയാകും പട്ടികയെന്നും സൂധീരൻ വ്യക്തമാക്കി.
മുസ്ലീംലീഗുമായി ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് ആർഎസ്പിക്ക് വിട്ടു നൽകുന്നതിന് പകരമായി നൽകേണ്ട സീറ്റിനെ കുറിച്ചാണ് കോൺഗ്രസ് ലീഗുമായി ധാരണയിൽ എത്താത്തത്. രവിപുരത്തിനു പകരം ചടയമംഗലം നൽകാമെന്ന് ഇന്നലത്തെ ചർച്ചയിലും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ കരുനാഗപ്പള്ളി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ലീഗ്. സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്ന് സുധീരൻ പറഞ്ഞു.
28 മുതൽ 30 വരെ ഡൽഹിയിൽ മുതിർന്ന നേതാക്കൾ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ പങ്കെടുക്കും. അതിന് ശേഷം 31 ഓടെയാകും പട്ടികയെന്നും സൂധീരൻ വ്യക്തമാക്കി.