പാലക്കാട്: കൊട്ടിക്കലാശത്തിനു ശേഷം പാലക്കാട് വ്യാപക അക്രമം. പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിൽ കോൺഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ശിവരാജൻ എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ഗോവിന്ദാപുരത്ത് ഉണ്ടായ സംഘര്‍ഷത്തിൽ സിപിഎം നേതാവിന് വെട്ടേറ്റു. ബ്രാഞ്ച് സെക്രട്ടറി ജയ്‍ലാവദീനാണ് വെട്ടേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടിക്കലാശത്തിനിടെ ആലത്തൂരും സംഘര്‍ഷവും കല്ലേറും ഉണ്ടായിരുന്നു. സംഭവത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനും ആലത്തൂര്‍ എംഎൽഎ കെ ഡി പ്രസേനനും പരിക്കേറ്റു. രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടിക്കലാശത്തിനിടെ ആലത്തൂരും സംഘര്‍ഷവും കല്ലേറും ഉണ്ടായിരുന്നു. സംഭവത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനും ആലത്തൂര്‍ എംഎൽഎ കെ ഡി പ്രസേനനും പരിക്കേറ്റു. രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.