ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻ്റെ അപകടമരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്. ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം ദൗർഭാഗ്യകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻ്റെ നിയമനമെന്ന് വേണുഗോപാൽ പറഞ്ഞു. കെ എം ബഷീറിൻ്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ എ ഷുക്കൂർ പറഞ്ഞു. കൊലപാതകം പോലെയുള്ള ദാരുണമായ സംഭവമായിരുന്നു ഇത്. കളങ്കിതനായ വെങ്കിട്ടരാമൻ്റെ നിയമനം റദ്ദാക്കണം. ആലപ്പുഴ ജില്ലാ കളക്ടറായി വെങ്കിട്ടരാമനെ നിയമിച്ചതിന് പിന്നിൽ മറ്റുചില താത്പര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടറായി വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നിയമനം. തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ജോയിൻ്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതോടെയാണ് എതിർപ്പ് രൂക്ഷമായത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ദീർഘനാളത്തെ സസ്പെൻഷൻ നടപടിക്ക് ശേഷം സർവീസിൽ തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയുമായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ.
സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻ്റെ നിയമനമെന്ന് വേണുഗോപാൽ പറഞ്ഞു. കെ എം ബഷീറിൻ്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ എ ഷുക്കൂർ പറഞ്ഞു. കൊലപാതകം പോലെയുള്ള ദാരുണമായ സംഭവമായിരുന്നു ഇത്. കളങ്കിതനായ വെങ്കിട്ടരാമൻ്റെ നിയമനം റദ്ദാക്കണം. ആലപ്പുഴ ജില്ലാ കളക്ടറായി വെങ്കിട്ടരാമനെ നിയമിച്ചതിന് പിന്നിൽ മറ്റുചില താത്പര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടറായി വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നിയമനം. തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ജോയിൻ്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതോടെയാണ് എതിർപ്പ് രൂക്ഷമായത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ദീർഘനാളത്തെ സസ്പെൻഷൻ നടപടിക്ക് ശേഷം സർവീസിൽ തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയുമായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ.