ആപ്പ്ജില്ല

വനിതാമതിൽ: പങ്കെടുക്കാത്തതിന് നടപടിയുണ്ടായാൽ നേരിടുമെന്ന് കോൺഗ്രസ്

വനിതാ മതിലിൽ നിന്ന് വിട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കോ ആശ വര്‍ക്കര്‍മാര്‍ക്കോ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കോ എതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായാൽ കോൺഗ്രസ് നേരിടും. ഇക്കാര്യത്തിൽ ഏതറ്റം വരെയും പോകുമെന്നും യോഗത്തിൽ തീരുമാനമായി.

Samayam Malayalam 31 Dec 2018, 7:34 am

ഹൈലൈറ്റ്:

  • വനിതാമതിലിനെതിരെ കടുത്ത നിലപാട് തുടരും
  • മതിലിനെതിരെ ഇതുവരെ നടത്തിയ പ്രചാരണങ്ങള്‍ വിജയം കണ്ടെന്ന് വിലയിരുത്തൽ
  • തെരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പുനഃസംഘടന
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vanitha mathil
തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാൽ നിയമപരമായി നേരിടാൻ കോൺഗ്രസിന്‍റെ തീരുമാനം. വനിതാ മതിൽ വര്‍ഗീയമതിലാണെന്ന പ്രചാരണം വിജയിച്ചെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തൽ. വനിതാ മതിലിനെതിരെ കടുത്ത നിലപാട് തുടരാനാണ് പ്രതിപക്ഷത്തിന്‍റെ കോൺഗ്രസ് തീരുമാനം.
വനിതാ മതിലിൽ നിന്ന് വിട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കോ ആശ വര്‍ക്കര്‍മാര്‍ക്കോ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കോ എതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായാൽ കോൺഗ്രസ് നേരിടും. ഇക്കാര്യത്തിൽ ഏതറ്റം വരെയും പോകുമെന്നും യോഗത്തിൽ തീരുമാനമായി. വനിതാമതിലിനെതിരെ ഇതുവരെ നടത്തിയ പ്രചരണങ്ങളെല്ലാം ഫലം കണ്ടെന്നും യോഗം വിലയിരുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാര്‍ട്ടി പുനഃസംഘടന വേണമെന്നും യോഗത്തിൽ പൊതു അഭിപ്രായമുണ്ടായി. പാര്‍ട്ടി പുനസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കണ്ട് ഇക്കാര്യം ഉടൻ ചര്‍ച്ച ചെയ്യാനും തീരുമാനമായി.

രണ്ട് ദിവസങ്ങളിലായി കെപിസിസി നേതൃക്യാംപ് നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച ഉയര്‍ത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കെപിസിസി അധ്യക്ഷൻ സംസ്ഥാന യാത്ര നടത്താനും തീരുമാനിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്