കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തോൽപ്പിക്കാൻ പാര്‍ട്ടിയ്ക്കുള്ളിൽ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെ പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. പ്രചാരണത്തിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് ശശി തരൂര്‍ കോൺഗ്രസ് ഹൈക്കമാൻഡിനോട് പരാതിപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ. മണ്ഡലത്തിലെ കോൺഗ്രസ് പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കണമെന്ന് മണ്ഡലത്തിലെ നേതാക്കള്‍ക്ക് മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കി. പാലായിൽ കേരളത്തിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് എകെ ആന്‍റണിയുടെ നിര്‍ദ്ദേശം.
തിരുവനന്തപുരത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കള്‍ ശശി തരൂരിന് എതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വോട്ട് മറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം തന്‍റെ പ്രചാരണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ തന്നെയും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡിന്‍റെ അടിയന്തര ഇടപെടൽ.
തിരുവനന്തപുരത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കള്‍ ശശി തരൂരിന് എതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വോട്ട് മറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം തന്‍റെ പ്രചാരണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ തന്നെയും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡിന്‍റെ അടിയന്തര ഇടപെടൽ.