ന്യൂഡൽഹി: സൈന്യത്തിനും ജുഡീഷ്യറിക്കും റിസർവ് ബാങ്കിനുമെതിരെ കോൺഗ്രസ് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി . റാഫേൽ വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വ്യക്തിവിരോധത്തിൽനിന്നും ഉണ്ടായവയാണെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിയോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നവരിൽനിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള സമയമായിരിക്കുന്നുവെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. അതിർത്തികടന്നുള്ള മിന്നലാക്രമണങ്ങളെ എതിർത്ത കോൺഗ്രസ് പിന്നീട് അവ സാധാരണയായി ഉണ്ടാകുന്നതാണെന്നാണ് പറഞ്ഞത്.
പശ്ചിമ ബംഗാളിൽ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ബിജെപി നേതാക്കളെ കാലുകുത്താനോ രഥയാത്ര സംഘടിപ്പിക്കാനോ അനുവദിക്കുന്നില്ലെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. കേരളത്തിൽ ക്യമറയ്ക്കു മുന്നിൽ കശാപ്പ് നടത്തുകയും മധ്യപ്രദേശിൽ കശാപ്പ് നടത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച തിരിച്ചെത്തിയ ജയ്‌റ്റ്‌ലി ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ബിജെപി നേതാക്കളെ കാലുകുത്താനോ രഥയാത്ര സംഘടിപ്പിക്കാനോ അനുവദിക്കുന്നില്ലെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. കേരളത്തിൽ ക്യമറയ്ക്കു മുന്നിൽ കശാപ്പ് നടത്തുകയും മധ്യപ്രദേശിൽ കശാപ്പ് നടത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച തിരിച്ചെത്തിയ ജയ്‌റ്റ്‌ലി ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.