ആപ്പ്ജില്ല

അകന്നുപോയവരെയും രാഷ്ട്രീയ ലക്ഷ്യം ഇല്ലാത്തവരെയും ഒപ്പം നിർത്തണം: എ കെ ആന്റണി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുൽ യാത്ര നടത്തിയത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്.

Authored byകാർത്തിക് കെ കെ | Samayam Malayalam | 30 Jan 2023, 8:15 pm

ഹൈലൈറ്റ്:

  • ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേരാതിരുന്നവർ ഭാവിയിൽ ചേരുമെന്നാണ് പ്രതീക്ഷ
  • രണ്ടാംഘട്ടത്തിന്റെ തുടക്കമാണ് യാത്രയുടെ സമാപനം
  • ഭാരത് ജോഡോ യാത്രയിൽ നിന്നും സിപിഎം വിട്ടുനിന്നത് ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ak antony
എ കെ ആന്റണി | Photo: TOI
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും വിവിധ ഘട്ടങ്ങളിൽ അകന്നു പോയവരെയും രാഷ്ട്രീയ ലക്ഷ്യം ഇല്ലാത്തവരെയും ഒപ്പം നിർത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേരാതിരുന്നവർ ഭാവിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'അതിലും ഭേദം ഞാന്‍ മരിക്കുന്നതാണ്'; ബിജെപി സഖ്യത്തെ കുറിച്ച് നിതീഷ് കുമാര്‍
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുൽ യാത്ര നടത്തിയത്. എല്ലാവരെയും ചേർത്തുനിർത്തി സ്നേഹത്തിന്റെയും സൗഹാ‍ർദ്ദത്തിന്റെയും സന്ദേശം പകർന്ന് അവരിൽ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂ‍ർത്തിയാക്കുന്നതെന്ന് എ കെ ആന്റണി പറഞ്ഞു.

രണ്ടാംഘട്ടത്തിന്റെ തുടക്കമാണ് യാത്രയുടെ സമാപനം. രണ്ടാം ഘട്ടത്തിൽ വ‍ർഗീയ ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയും. രണ്ടാം ഘട്ടം പൂ‍ർത്തിയാകുമ്പോഴാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. വിശാല ജനാധിപത്യ ഐക്യമാണ് ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് ശ്രമിച്ചത്. ബ്രിട്ടീഷുകാരിൽ നിന്നും മോചനം നേടിത്തന്നെ മഹാത്മാഗാന്ധിയുടെ ഓ‍ർമ്മകൾ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടിയതുകൊണ്ടാണ് അദ്ദേഹത്തെ മതഭ്രാന്തന്മാർ വെടിവെച്ച് കൊന്നതെന്നും എ കെ ആന്റണി പറഞ്ഞു.

മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും ക്രൈസ്തവരുമായ ജനപ്രതിനിധികളുണ്ട്; നിരോധനാവശ്യം തള്ളണമെന്ന് ലീ​ഗ് സു​പ്രീം കോടതിയിൽ
ഭാരത് ജോഡോ യാത്രയിൽ നിന്നും സിപിഎം വിട്ടുനിന്നത് ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫാസിസത്തിനെതിരായ സിപിഎമ്മിന്റെ പോരാട്ടത്തിൽ ആത്മാ‍‍‍ർത്ഥത ഉണ്ടായിരുന്നെങ്കിൽ ഭാരത് ജോ‍ഡോ യാത്രയിൽ പങ്കെടുക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് തീ‍ർത്ത മതിലുകൾ തകർക്കാൻ രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് കഴിഞ്ഞെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അധര വ്യായാമം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാർത്തിക് കെ കെ നെ കുറിച്ച്
കാർത്തിക് കെ കെ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്