തിരുവനന്തപുരം: സിപിഎം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു കൂപമണ്ഡൂകമാണെന്ന് ചെറിയാൻ ഫിലിപ്പ്. ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ ജീവിക്കുന്നത് കേരളം എന്ന കിണറ്റിലാണ്. ഈ കിണർ വറ്റിയാൽ കമ്മ്യൂണിസ്റ്റ് ജീവികൾക്ക് വംശനാശം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. സംഖ്യാബലത്തിന്റെയും വോട്ടു വിഹിതത്തിന്റെയും അടിസ്ഥാനത്തിൽ ഒരു ദേശീയ കക്ഷിയാവാൻ അർഹതയില്ലാത്ത ഇന്ത്യയിലെ പന്ത്രണ്ടാമത്തെ കക്ഷിയായ സിപിഎം ആണ് ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ വെല്ലുവിളിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
Also Read : ആർഎസ്പിയെ തകർത്ത് സിപിഎമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട: എ എ അസീസ്
കോൺഗ്രസിനെ ആവശ്യമില്ലെന്ന് സിപിഎം പറയുന്ന ദേശീയ സഖ്യത്തിൽ ഒരു കക്ഷിയെ പോലും അണി നിരത്താനുള്ള പ്രാപ്തി സിപിഎമ്മിനില്ല. ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളിൽ ഭൂരിപക്ഷവും ഇപ്പോൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. സിപിഎമ്മിനോടൊപ്പം ഇടതുപക്ഷ കക്ഷികൾ പോലുമില്ലെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
സിപിഎം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു. പല ജില്ലകളിലും ഇപ്പോൾ സിപിഎം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സിപിഎം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നതെന്നും കോൺഗ്രസ് നേതാവ് ആരോപിക്കുന്നു.
Also Read : Also Read : 'ആ തീരുമാനം അംഗീകരിക്കില്ല, അങ്ങനെയെങ്കിൽ പ്രവർത്തിക്കാനും രണ്ടാളേ കാണൂ'; തൃക്കാക്കരയെച്ചൊല്ലി കോൺഗ്രസിൽ തർക്കം
ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്നും മുൻ സിപിഎം സഹയാത്രികൻ കൂടിയായ ചെറിയാൻ ഫിലിപ്പ് പറയുന്നു.
Also Read : ആർഎസ്പിയെ തകർത്ത് സിപിഎമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട: എ എ അസീസ്
കോൺഗ്രസിനെ ആവശ്യമില്ലെന്ന് സിപിഎം പറയുന്ന ദേശീയ സഖ്യത്തിൽ ഒരു കക്ഷിയെ പോലും അണി നിരത്താനുള്ള പ്രാപ്തി സിപിഎമ്മിനില്ല. ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളിൽ ഭൂരിപക്ഷവും ഇപ്പോൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. സിപിഎമ്മിനോടൊപ്പം ഇടതുപക്ഷ കക്ഷികൾ പോലുമില്ലെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
സിപിഎം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു. പല ജില്ലകളിലും ഇപ്പോൾ സിപിഎം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സിപിഎം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നതെന്നും കോൺഗ്രസ് നേതാവ് ആരോപിക്കുന്നു.
Also Read : Also Read : 'ആ തീരുമാനം അംഗീകരിക്കില്ല, അങ്ങനെയെങ്കിൽ പ്രവർത്തിക്കാനും രണ്ടാളേ കാണൂ'; തൃക്കാക്കരയെച്ചൊല്ലി കോൺഗ്രസിൽ തർക്കം
ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്നും മുൻ സിപിഎം സഹയാത്രികൻ കൂടിയായ ചെറിയാൻ ഫിലിപ്പ് പറയുന്നു.