തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. ഇക്കാര്യത്തില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു.
'കോണ്‍ഗ്രസിലെ പരാജയ കാര്യങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. അതിനുശേഷം ഭാവി പരിപാടികള്‍ നിശ്ചയിക്കും. രാഷ്ട്രീയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്', മുരളീധരന്‍ പറഞ്ഞു.
Also Read: സുരേന്ദ്രനെ മാറ്റണം, 'പിടിപ്പുകേടും ഏകാധിപത്യവും'; കേന്ദ്രത്തിന് കത്തയച്ച് ശോഭ- കൃഷ്ണദാസ് പക്ഷം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ എം പി വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെ കോണ്‍ഗ്രസിന് വേണമെന്നും മുരളീധരന്‍ പറഞ്ഞു.
'കെപിസിസി ഓഫിസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാല്‍ ഇനിയും ഇതേഫലം ആവര്‍ത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. നമ്മള്‍ പറയുന്നത് ജനം കേള്‍ക്കുന്നുണ്ട്', കെ മുരളീധരന്‍ വ്യക്തമാക്കി.
Also Read: തദ്ദേശപ്പോരിന് പിന്നാലെ കേരള ബിജെപിയിൽ ആഭ്യന്തര പോര്; സുരേന്ദ്രനെതിരെ നേതാക്കൾ
'കണ്ണൂര്‍ കോര്‍പറേഷനിലെ വിജയം ഉദാഹരണമാക്കി പ്രവര്‍ത്തിക്കണം. ജംബോ കമ്മിറ്റികള്‍ ആദ്യം പിരിച്ചുവിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നില്‍ക്കുന്ന നേതാക്കള്‍ ആത്മാര്‍ഥ പ്രവര്‍ത്തനം നടത്തണം. വര്‍ഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടില്‍ ഇപ്രാവശ്യം ചേരിതിരിവുണ്ടായി. ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതിനാല്‍ അര്‍ഹര്‍ക്ക് സീറ്റ് നല്‍കിയില്ല. അതിനാല്‍ പലയിടത്തും വിമതരുണ്ടായി. എല്‍ജെഡിയും കേരള കോണ്‍ഗ്രസും മുന്നണിവിട്ടത് യുഡിഎഫിന് നഷ്ടമുണ്ടാക്കി', മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസിലെ പരാജയ കാര്യങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. അതിനുശേഷം ഭാവി പരിപാടികള്‍ നിശ്ചയിക്കും. രാഷ്ട്രീയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്', മുരളീധരന്‍ പറഞ്ഞു.
Also Read: സുരേന്ദ്രനെ മാറ്റണം, 'പിടിപ്പുകേടും ഏകാധിപത്യവും'; കേന്ദ്രത്തിന് കത്തയച്ച് ശോഭ- കൃഷ്ണദാസ് പക്ഷം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ എം പി വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെ കോണ്‍ഗ്രസിന് വേണമെന്നും മുരളീധരന്‍ പറഞ്ഞു.
'കെപിസിസി ഓഫിസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാല്‍ ഇനിയും ഇതേഫലം ആവര്‍ത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. നമ്മള്‍ പറയുന്നത് ജനം കേള്‍ക്കുന്നുണ്ട്', കെ മുരളീധരന്‍ വ്യക്തമാക്കി.
Also Read: തദ്ദേശപ്പോരിന് പിന്നാലെ കേരള ബിജെപിയിൽ ആഭ്യന്തര പോര്; സുരേന്ദ്രനെതിരെ നേതാക്കൾ
'കണ്ണൂര്‍ കോര്‍പറേഷനിലെ വിജയം ഉദാഹരണമാക്കി പ്രവര്‍ത്തിക്കണം. ജംബോ കമ്മിറ്റികള്‍ ആദ്യം പിരിച്ചുവിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നില്‍ക്കുന്ന നേതാക്കള്‍ ആത്മാര്‍ഥ പ്രവര്‍ത്തനം നടത്തണം. വര്‍ഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടില്‍ ഇപ്രാവശ്യം ചേരിതിരിവുണ്ടായി. ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതിനാല്‍ അര്‍ഹര്‍ക്ക് സീറ്റ് നല്‍കിയില്ല. അതിനാല്‍ പലയിടത്തും വിമതരുണ്ടായി. എല്‍ജെഡിയും കേരള കോണ്‍ഗ്രസും മുന്നണിവിട്ടത് യുഡിഎഫിന് നഷ്ടമുണ്ടാക്കി', മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.