കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടകര മണ്ഡലത്തിൽ ആർഎംപി മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്ന് പറഞ്ഞുകൊണ്ടാണ് മുരളിയുടെ പ്രതികരണം. 'യുഡിഎഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ആര്‍എംപിയുമായുള്ള സഹകരണം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തില്‍ കാര്യമായ സംഭാവന നല്കി. എല്‍ജെഡി പോയിട്ട് പോലും നാല് പഞ്ചായത്തുകളില്‍ മൂന്ന് എണ്ണത്തിലും യുഡിഎഫിന്റെ ഭരണസമിതി വന്നു,' മുരളീധരന് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Also Read : പെരിന്തൽമണ്ണ ഇത്തവണ ചുവക്കുമോ? മലപ്പുറത്തെ നിയമസഭാ മണ്ഡലം ശ്രദ്ധാ കേന്ദ്രമാകുന്നത് എന്തുകൊണ്ട്
നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചര്‍ച്ചയിലൂടെയാണെന്നും കെ മുരളീധരൻ പറഞ്ഞു. ജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും കൂട്ടുത്തരവാദിത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊരു ഉത്തരവാദിത്വവും വേണ്ടെന്നും ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിലെ പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് ഒരു പദവിയും വേണ്ട. കെപിസിസി പ്രസിഡണ്ടാവാന്‍ താനില്ല. എക്സ് മാറി വൈ വന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടകര ലോക് സഭ മണ്ഡല പരിധിക്കുള്ളിലെ ഏഴ് നിയമസഭാ മണ്ഡലത്തിൽ ഒഴികെ മറ്റെവിടെയും പ്രചാരണത്തിന് പോകുന്നില്ലെന്നും, അത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ വട്ടിയൂർക്കാവിൽ ഉൾപ്പെടെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു.
Also Read : പെരിന്തൽമണ്ണ ഇത്തവണ ചുവക്കുമോ? മലപ്പുറത്തെ നിയമസഭാ മണ്ഡലം ശ്രദ്ധാ കേന്ദ്രമാകുന്നത് എന്തുകൊണ്ട്
നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചര്‍ച്ചയിലൂടെയാണെന്നും കെ മുരളീധരൻ പറഞ്ഞു. ജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും കൂട്ടുത്തരവാദിത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊരു ഉത്തരവാദിത്വവും വേണ്ടെന്നും ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിലെ പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് ഒരു പദവിയും വേണ്ട. കെപിസിസി പ്രസിഡണ്ടാവാന്‍ താനില്ല. എക്സ് മാറി വൈ വന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടകര ലോക് സഭ മണ്ഡല പരിധിക്കുള്ളിലെ ഏഴ് നിയമസഭാ മണ്ഡലത്തിൽ ഒഴികെ മറ്റെവിടെയും പ്രചാരണത്തിന് പോകുന്നില്ലെന്നും, അത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ വട്ടിയൂർക്കാവിൽ ഉൾപ്പെടെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു.