ന്യൂഡൽഹി: രാജ്യസഭാ സീറ്റിനായി സമർദ്ദം ശക്തമാക്കി കെ വി തോമസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിഷയം അവതരിപ്പിക്കാൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. സൗഹാർദ്ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെ വി തോമസ് പറഞ്ഞു. ഒരു പദവിക്കും ആരും അയോഗ്യരല്ലെന്നാണ് കെ വി തോമസ് പറയുന്നത്. രാജ്യസഭയിലേക്ക് ജയസാധ്യതയുള്ള ഒരു സീറ്റിൽ മത്സരിക്കാൻ എ കെ ആന്റണിയില്ലെന്ന് വ്യക്തമായതോടെയാണ് കെ വി തോമസ് സീറ്റിനായി രംഗത്തെത്തിയത്.
പരിചയ സമ്പത്തുള്ള നേതാവാണ് താൻ. അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. അച്ചടക്കമുള്ള പ്രവർത്തകനാണ് താനെന്നും കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ ധാരണയായിട്ടില്ല. മുതിർന്നവരെയാണോ അതോ യുവാക്കളെയാണോ പരിഗണിക്കേണ്ടത് എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് വിവരം.
മുല്ലപ്പള്ളി രാമചന്ദ്രൻ, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ എന്നിവരും സീറ്റിനായി രംഗത്തുണ്ട്. യുവ നേതാക്കളായ വി ടി ബൽറാം, എം ലിജു എന്നീ നേതാക്കളും പരിഗണിക്കപ്പെട്ടേക്കാം.
മാർച്ച് 31നാണ് ആറ് സംസ്ഥാനങ്ങളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലേ മൂന്ന് സീറ്റുകൾക്ക് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ് (1), ത്രിപുര (1), നാഗാലാൻഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ. കേരളത്തിൽ നിന്ന് എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.
പരിചയ സമ്പത്തുള്ള നേതാവാണ് താൻ. അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. അച്ചടക്കമുള്ള പ്രവർത്തകനാണ് താനെന്നും കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ ധാരണയായിട്ടില്ല. മുതിർന്നവരെയാണോ അതോ യുവാക്കളെയാണോ പരിഗണിക്കേണ്ടത് എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് വിവരം.
മുല്ലപ്പള്ളി രാമചന്ദ്രൻ, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ എന്നിവരും സീറ്റിനായി രംഗത്തുണ്ട്. യുവ നേതാക്കളായ വി ടി ബൽറാം, എം ലിജു എന്നീ നേതാക്കളും പരിഗണിക്കപ്പെട്ടേക്കാം.
മാർച്ച് 31നാണ് ആറ് സംസ്ഥാനങ്ങളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലേ മൂന്ന് സീറ്റുകൾക്ക് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ് (1), ത്രിപുര (1), നാഗാലാൻഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ. കേരളത്തിൽ നിന്ന് എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.