കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായ കെ വി തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചരണം അദ്ദേഹം തള്ളിയെങ്കിലും കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം രസത്തിലല്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിച്ചതു മുതൽ കെവി തോമസ് അതൃപ്തനാണ്.
കെപിസിസി വർക്കിങ് പ്രസിഡന്റ് പദവിയോ എഐസിസി ഭാഗവാഹിത്വമോ ലഭിക്കണമെന്നായിരുന്നു കെവി തോമസിന്റെ ആവശ്യം. സോണിയ ഗാന്ധിയുമായി അടുപ്പമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നൽകാമെന്ന് പറഞ്ഞെങ്കിലും കടുത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നതിനാൽ കെവി തോമസ് പിന്മാറി.
താരിഖ് അൻവറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെങ്കിലും സീറ്റിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊച്ചി അല്ലെങ്കിൽ വൈപ്പിൻ എന്നിവിടങ്ങളിൽ മത്സരിക്കാനാണ് കെവി തോമസിന് താൽപര്യം. എന്നാൽ കെവി തോമസ് മത്സരിക്കുന്നതിൽ എറണാകുളത്തെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ടെന്നാണ് വിവരം.
1984 മുതൽ പലവട്ടം എംപിയും എംഎൽഎയും കേന്ദ്ര മന്ത്രിയുമൊക്കെയായ കെ വി തോമസിന് ഇനിയും അവസരം നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. വിഷയത്തിൽ ഈ മാസം 28-ന് ശേഷം പ്രതികരിക്കാമെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കൊവിഡ് റിവേഴ്സ് ക്വാറന്റൈനിലാണ് അദ്ദേഹം. വിഷയത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല.
കെപിസിസി വർക്കിങ് പ്രസിഡന്റ് പദവിയോ എഐസിസി ഭാഗവാഹിത്വമോ ലഭിക്കണമെന്നായിരുന്നു കെവി തോമസിന്റെ ആവശ്യം. സോണിയ ഗാന്ധിയുമായി അടുപ്പമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നൽകാമെന്ന് പറഞ്ഞെങ്കിലും കടുത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നതിനാൽ കെവി തോമസ് പിന്മാറി.
താരിഖ് അൻവറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെങ്കിലും സീറ്റിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊച്ചി അല്ലെങ്കിൽ വൈപ്പിൻ എന്നിവിടങ്ങളിൽ മത്സരിക്കാനാണ് കെവി തോമസിന് താൽപര്യം. എന്നാൽ കെവി തോമസ് മത്സരിക്കുന്നതിൽ എറണാകുളത്തെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ടെന്നാണ് വിവരം.
1984 മുതൽ പലവട്ടം എംപിയും എംഎൽഎയും കേന്ദ്ര മന്ത്രിയുമൊക്കെയായ കെ വി തോമസിന് ഇനിയും അവസരം നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. വിഷയത്തിൽ ഈ മാസം 28-ന് ശേഷം പ്രതികരിക്കാമെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കൊവിഡ് റിവേഴ്സ് ക്വാറന്റൈനിലാണ് അദ്ദേഹം. വിഷയത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല.