കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ മലക്കം മറിഞ്ഞ് ഉമ്മൻചാണ്ടി. രാഹുൽ വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മൻചാണ്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ രാഹുലിനു മാത്രമേ സൂചന നൽകാൻ കഴിയൂ. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ രാഹുൽ മത്സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ താൻ താൽപര്യമറിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുൽ അമേഠിക്ക് പുറമേ മറ്റൊരു മണ്ഡലത്തിലും മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലുണ്ട്. വയനാട്ടിൽ രാഹുലില്ലെങ്കിൽ മറ്റാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ആദ്യ പ്രതികരണം നടത്തിയത് ഉമ്മൻചാണ്ടിയാണ്. വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ പ്രതികരണത്തെ കെപിസിസിയും മറ്റ് നേതാക്കളും ഏറ്റെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിത്വം പിൻവലിച്ച് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്തിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. വയനാട്ടിൽ സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയപരമായി നെറികേടാണെന്ന് ഘടകകക്ഷികള്‍ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാഹുൽ അമേഠിക്ക് പുറമേ മറ്റൊരു മണ്ഡലത്തിലും മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലുണ്ട്. വയനാട്ടിൽ രാഹുലില്ലെങ്കിൽ മറ്റാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ആദ്യ പ്രതികരണം നടത്തിയത് ഉമ്മൻചാണ്ടിയാണ്. വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ പ്രതികരണത്തെ കെപിസിസിയും മറ്റ് നേതാക്കളും ഏറ്റെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിത്വം പിൻവലിച്ച് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്തിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. വയനാട്ടിൽ സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയപരമായി നെറികേടാണെന്ന് ഘടകകക്ഷികള്‍ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.